From Aachu
വസുധൈവകുടുംബകം

Wednesday, March 14, 2007

എന്നിലെ തോന്ന്യാക്ഷരം

ഏതു കാലത്തു നീയണഞ്ഞുവോ
എന്റെ ചാരത്തിതക്ഷരം.
അമ്മ വായിലമ്മിഞ്ഞ തന്നതിന്‍
മുമ്പ് ചൊല്ലിയ ‘ആ’യിത്.
പിച്ചവെച്ചതിന്‍ ശേഷമാവുമോ
‘അമ്മ’യെന്ന കൂട്ടക്ഷരം.
നാവില്‍ ചാലിച്ചു കുറിച്ചു വെച്ച
ഹരി നാമ കീര്‍ത്തനം എഴുത്തക്ഷരം.
കല്ലുപെന്‍സിലിന്‍ തുമ്പൊടിച്ചു ഞാന്‍
വരച്ചു വെച്ച ആദ്യാക്ഷരം.
സ്ലേറ്റില്‍ ഞാനന്നു തുപ്പി മായിച്ചു
മാഷു കോറിയ ‘ശരി’ കളെ.
പറ പനകളും, തറ തലകളും
പാടിയാടിത്തിമിര്‍ത്തതും,
കോഴിയമ്മതന്‍ അപ്പമേളവും
ചൈത്രമൈത്രന്റെ ലാഭനഷ്ടവും
എത്രയാവര്‍ത്തി വായിച്ചു വായിച്ചു
വര്‍ഷപ്പരീക്ഷകളെത്ര ജയിച്ചു ഞാന്‍.
ആറുമേഴും നടന്നു കടക്കവേ
മുന്നില്‍ തടയുന്നു സന്ധി സമാസങ്ങള്‍.
ദ്വിത്വ സന്ധിയും ദ്വന്ദ്വ സമാസവും,
ആഗമാദേശ സന്ധികള്‍,
രൂപക തല്പുരുഷ ബഹുവ്രീഹി,
മഹാശാകുന്തള ശ്ലോകങ്ങള്‍,
വൃത്താലങ്കാര വാക്യങ്ങള്‍.
കേക, കാകളി, ശ്ലഥ കാകളി
പിന്നെ മഞ്ജരി നതോന്നത,
എല്ലാം വായിച്ചിതന്ത്യത്തില്‍
പത്താം തരമൊന്നു ജയിച്ചുപോയ്.
കോളേജിന്‍ പടിവാതില്‍ക്കല്‍
മാതൃഭാഷ രണ്ടാം തരമതുമോപ്ഷണല്‍.
എല്ലാരും പോയി ഹിന്ദിക്കായ്
കൂടീ ഞാനും കൂട്ടത്തില്‍.
കാലമതന്നേവരെ മലയാളത്തി-
ലൊന്നാമന്‍ ഞാന്‍, ഹിന്ദിയില്‍
നികൃഷ്ടനായ് പിന്നിലെ ബെഞ്ചില്‍ തന്നെ.
പിടയും നെഞ്ചോടവന്‍, നിറയും
മിഴിയുമായ്,വിറയ്ക്കും വിരലിനാല്‍
കുറിച്ചൂ മൌനാക്ഷരം.
“പാശ്ചാത്യ സൌന്ദര്യത്തില്‍,
ആംഗലേയ സാഹിത്യത്തില്‍,
പൌരസ്ത്യം മറക്കുന്നകൂട്ടുകാരേ,
നിങ്ങള്‍,കൈരളീ മാതാവിന്റെ
രോദനം കേള്‍ക്കുന്നില്ലേ”.
ഹൃത്തു വേദനിക്കുമ്പോള്‍,
ലോകമേകമാകുമ്പോള്‍,
ആശ്രയിക്കാനിടം, ഇവിടം
എന്നക്ഷരം, എന്നിലെ തോന്ന്യാക്ഷരം.

Saturday, February 17, 2007

തുളയ്ക്കാനെന്തെളുപ്പം

പച്ചപ്പാര്‍ന്ന ഞാറുകളും
സ്വര്‍ണവര്‍ണ്ണമാര്‍ന്ന നെല്‍ക്കതിരുകളും
കൊയ്ത്തുകാരുടെ നാടന്‍ പാട്ടും
ശീലിച്ച ഞാനന്ന് ജീവന് താങ്ങായിരുന്നു.

കിളച്ച് മറിച്ച കുഴികളില്‍ നിന്നും
മജ്ജയും മാംസവും വേര്‍ത്തിരിച്ചെടുത്തു.
തഴമ്പിച്ച കാലുകള്‍ കൊണ്ട്
കുഴച്ച് മെതിച്ചൂ എന്റെ നെഞ്ചകം.
ഒരേ തരത്തിലുള്ള അച്ചിലാക്കി,
ചതുരത്തിലുള്ള അച്ചുകള്‍.

ഭംഗിയില്‍ അടുക്കി നിരത്തി
ചിതയ്ക്ക് തീ കൊളുത്തിയിട്ടും ഭസ്മമായില്ല.
ദേഹം പൊള്ളിക്കറുത്തു
കുന്നിക്കുരു പോലെ
പകുതി കറുത്തും പകുതി ചുമന്നും
മണലും സിമന്റും പൊത്തി
കമ്പികള്‍ക്കുള്ളിലാക്കി.

കുഴികളില്‍ വെള്ളം നിറഞ്ഞപ്പോള്‍,
ശവശരീരങ്ങളുടെ എണ്ണവും കൂടി.
ആര്‍ത്തു ചിരിച്ച അമ്മമാര്‍
അരികില്‍ വന്നലറിക്കരഞ്ഞു.
നിസ്സഹായതയോടെ ചുറ്റും നോക്കി
ഇളം കാറ്റിന് പകരം ചുടുകാറ്റായിരുന്നു
അവന്‍ പരിഹസിച്ചു,
“തുളയ്ക്കാനെന്തെളുപ്പം”.

Wednesday, January 31, 2007

പലായനം

നിനവുകളില്‍ ഞാന്‍ മറഞ്ഞിരിക്കുമ്പോള്‍
കനവു വന്നെന്നെ മെല്ലെത്തലോടുന്നു.
ഓര്‍ക്കവേണ്ട നീ ഭൂതകാലത്തിന്റെ
വിഴുപ്പു പേറുമാ മുഷിഞ്ഞ വസ്ത്രവും
നടന്നു നീങ്ങിയ തലമുറക്കൂട്ടവും
കുടിയൊഴിക്കലും പലായന സ്വപ്നവും
മണ്ണടിഞ്ഞൊരാ സ്വരാജ്യസ്നേഹവും.

മനസ്സിലാവില്ല നിനക്ക് വേദന
പറന്നു പോകുന്ന കിളിതന്‍ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയാല്‍
പതിച്ചിടുമതുംമണ്ണിലെന്നാകിലോ
ഞങ്ങള്‍ക്കില്ല പോകാനിടം, വീട്, രാജ്യം
ഇതു വെറും പ്രവാസകേന്ദ്രം.

മത്സരിച്ചോടുന്ന പട്ടാള നിഷ്ഠൂരത
പാറിപ്പറക്കും വെടിയുണ്ടകള്‍ വിണ്ണില്‍
കണ്മുന്നില്‍ വെട്ടിപ്പിളര്‍ക്കും മാതൃഹൃദയങ്ങള്‍
സ്വസഹോദരിതന്‍ മാനഭംഗങ്ങള്‍
കണ്ടു വളര്‍ന്ന നിസ്സഹായതതന്‍ ബാല്യം.

ബാക്കി വന്ന വയറുകള്‍ക്കന്നം തേടിയിവിടെയിന്നലെ
ഇന്നില്ല രാജ്യം സ്വന്തമതെന്നു ചൊല്ലാന്‍.
നിരങ്ങി നീങ്ങുന്നു അഭയാര്‍ത്ഥികളാവാനേതു
ഭൂഖണ്ഡമായാലുമതെന്റേതാകില്ലെന്നാകിലും.

ഓര്‍മ്മകളിലെന്നുമുണ്ടായിരിക്കുമൊരു
നാടുണ്ടായിരുന്നു, മരുഭൂവിതന്‍ മാറില്‍.
മഴയില്ല, മഞ്ഞില്ല, പുഴയില്ല, കിളിയില്ല
സുന്ദരമെന്നതിനെ വിളിച്ചു ഞാന്‍.

അറുത്തു മാറ്റുന്ന ചോരക്കുരുന്നിന്‍ ശിരസ്സും
തുളച്ചു കയറും വെടിയുതിര്‍ക്കും നിണവും
വളമായ് വളര്‍ത്തുന്ന എണ്ണപ്പാടങ്ങള്‍,
അവയായിരുന്നെന്റെ നാടിന്റെ തീരാശാപം.

വര്‍ഗ്ഗീയ കലാപങ്ങള്‍, വംശീയ പോരാട്ടങ്ങള്‍
പിടിച്ചെടുക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍
എല്ലാം കഴിഞ്ഞെണ്ണി നോക്കുമ്പോള്‍
വംശ വര്‍ഗ്ഗങ്ങള്‍ ശൂന്യം.

അപ്പൊഴും കെട്ടഴിക്കാത്ത കണ്ണു-
മായ്നീതിദേവത ത്രാസ്സില്‍ സുരക്ഷിത.

Thursday, January 04, 2007

ഞാന്‍, അനാഥന്‍

വിളിക്കാനെനിക്കില്ല ‘അമ്മേ’യെന്നൊരാ സ്നേഹം
പറയാനെനിക്കില്ല താതന്റെ പേരോ ഭൂവില്‍.
ഏതെനിക്കറിയില്ല ഞാന്‍ വന്നോരുറവിടം.
ആരെ ഞാന്‍ വിളിക്കേണ്ടൂ ദൈവമാം സങ്കല്പവും.

ഒന്നു മാത്രമേയെന്റെ ഓര്‍മ്മയില്‍ നിലയ്ക്കുന്നു
തെണ്ടിയായിരുന്നൂ ഞാന്‍, കള്ളനായിരുന്നൂ ഞാന്‍.
എന്റെ കൂട്ടുകാര്‍ പണ്ടേ തെരുവിന്‍ മക്കള്‍ താനേ
എന്റെ നാട്ടുകാരെല്ലാം നാലുകാലുള്ളോരവര്‍.

ഓര്‍മ്മയില്‍ തെളിയുന്നൂ ഈ മുഖമെല്ലാമിന്ന്
ഓരത്തു കൂട്ടും എച്ചില്‍ നടുവില്‍ ശ്വാനന്മാരും
അവരോടൊപ്പം ഉണ്ട സദ്യയാമുച്ചിഷ്ഠവും
എരിയും വിശപ്പിന്ടെ വിളികേള്‍ക്ക വയ്യാതെ
നീളുമെന്‍ കയ്യില്‍ വിലങ്ങിട്ട നീതി ശാസ്ത്രവും.

ഒക്കെ ഞാനീ യാത്രയില്‍ കണ്ട ഭീകര
ദൃശ്യ പൊയ്മുഖത്തിന്റെ അല്പ ചിത്രങ്ങള്‍ മാത്രം.
ആരു ഞാനെന്നൂ പണ്ടേ അറിയില്ലെനിക്കിന്നും
അറിയാമൊന്നേ ആരുമെനിക്കില്ലെന്നല്ലാതെ.

ശാന്തിഗീതമില്ലാതെ മന്ത്രങ്ങളില്ലാതെന്റെ
ആത്മാവു പോലും എന്നെയിട്ടിട്ടു പോകുന്നിന്ന്.
ശ്രാദ്ധമൂട്ടാനായിനി മക്കളേയില്ലാത്തവന്‍.
അലയും ആത്മാവുമീ ഭൂവിലായെന്നത്തെപ്പോല്‍.

നാഥനില്ലാത്തോരെന്റെ ദേഹവും ഇവിടെത്താന്‍.
വിലപേശുവാനായി നാട്ടുകാര്‍ കൂട്ടര്‍ക്കാ‍യി.

Tuesday, January 02, 2007

ഒരു വാവക്കാടിന്ടെ ഓര്‍മ്മയ്ക്ക്

ഇന്നും ഒരു പ്രത്യേക സുഖം തന്നെയാണ് വാവക്കാടെന്ന ആ കൊച്ചുഗ്രാമം തരുന്നത്.
പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും ചകിരിയുടേയും ഓലകളുടേയും ഗ്രാമങ്ങള്‍ പിന്നിട്ട് ഇടത്തേക്ക് തിരിയുമ്പോള്‍ കാണാം നമുക്കീ സ്നേഹതീരം.

അവിടെ ഞാനെങ്ങിനെയാണെത്തിപ്പെട്ടതെന്നല്ലേ?
ലോ കോളേജിലെ എന്‍.എസ്.എസ് ദശദിന ക്യാമ്പിനായി മൂന്നാം വര്‍ഷത്തില്‍ തിരഞ്ഞെടുത്തത്വാവക്കാടായിരുന്നു. കടുങ്ങല്ലൂരിനടുത്താണ് ഈ സ്ഥലമെങ്കിലും പാലക്കാട് പോലെ ഏതോ വലിയ കാട്ടിലാണെന്ന് നിനച്ചാണ് അന്നുവരെ കഴിഞ്ഞത്.
എറണാകുളത്ത് നിന്നും ബസ്സില്‍ കയറിയപ്പോഴതാ അത് ആലുവ റൂട്ടിലേക്കോടുന്നു, പിന്നെ തിരിഞ്ഞ് പറവൂര്‍ക്കും.

പത്ത് ദിവസം ഉമ്മച്ചിയുടെ ഭരണപ്രദേശത്ത് നിന്നും നീങ്ങി അടിച്ചു പൊളിക്കാമെന്ന
മോഹവുമായി ബസ്സില്‍ കയറിയപ്പോള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നി.
ഇതിപ്പോള്‍ ഉമ്മച്ചിയുടെ വിളിപ്പാടകലെ തന്നെ.
”ഇവിടെയാണ് സ്ഥലമെങ്കില്‍ ഞാനിറങ്ങിപ്പോകുന്നു.” ഞാനെന്ടെ വലിയ ബാഗ് തപ്പി.
അവിടെയിരിക്കെന്ടെ കൊച്ചേ, അടുത്തിരുന്ന രാജു പിടിച്ചിരുത്തി.

എന്ടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും കൊഴിച്ചു കൊണ്ട് ബസ്
കടുങ്ങല്ലൂരിനടുത്തുള്ള എടയാര്‍ വഴി പോയികൊണ്ടിരുന്നു.
പോയി പോയി അതൊരു ഇടത്തേ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ മനസ്സിലെന്തോ ഒരു കുളിര്‍മ.
പൂഴിമണ്ണും ഓലക്കുളവുമെല്ലാം കണ്ടപ്പോള്‍ കുഞ്ഞുന്നാളിലെവിടെയോ വീണുപോയ ഒരു ഇലഞ്ഞിപ്പൂവിന്ടെ നൊമ്പരം കാതുകളില്‍ വീണു. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള പാനായിക്കുളവും പൂഴിമണ്ണുള്ള റോഡും അംബികയുടേയും ദേവികയുടേയും വീട്ടിലെഇലഞ്ഞി മരവും കടുങ്ങല്ലൂരിലെ റോഡുകള്‍ക്കരികിലെ നിരനിരയായ ചെമ്പരത്തിപ്പൂവുമെല്ലാം ഓര്‍മ്മയിലോടിയെത്തി. ഇന്നവിടെ ചെമ്പരത്തിപ്പൂവും വേലിയുമില്ല. നിറയെ ഇഷ്ടികകളങ്ങള്‍ മാത്രം.
പൈമറ്റത്ത് കിട്ടാത്ത കുരങ്ങന്‍ മൈലാഞ്ചിയാല്‍ സമ്പന്നമായ കടുങ്ങല്ലൂരിനെ കുറിച്ചോര്‍ത്ത് അസൂയ തോന്നുമായിരുന്നു അന്നെല്ലാം. ഉടുപ്പു മുഴുവന്‍ ചീത്തയാക്കികയ്യിലേയും കാലിലേയും നഖത്തിലെല്ലാം കുരങ്ങന്‍ മൈലാഞ്ചി തേച്ച് സുന്ദരിയായി ബാക്കി വന്ന തൊണ്ടിന്ടെ മണം ആര്‍ത്തിയോടെ വലിച്ചെടുക്കുമ്പോള്‍ തല്ലാനിരിക്കുന്ന വാപ്പിച്ചിയും ഉമ്മച്ചിയുമെല്ലാം പുല്ലായിരുന്നു.

അവിടെ കളിക്കാന്‍ ലുബിനയും ഹഫ്സയുമുണ്ട്.
ഇഷ്ടം പോലെ പൂമ്പാറ്റയും ബാലരമയുമുണ്ട്.
മഹാഭാരതവും രാമായണവും മുഴുവന്‍ പറഞ്ഞു തരാന്‍ പൂമ്പാറ്റ അമര്‍ ചിത്രകഥയുണ്ട്.
ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ പൂമ്പാറ്റകണ്ടിട്ടുള്ളത് ബ്ലോഗിലെ മറിയത്തിന്ടെ വീട്ടിലാണ്.
ഏത്തപ്പറമ്പില്‍ വന്നാല്‍ ആരും കാണാതെ ഓടി തെക്കേയിലെ തെക്കേ മുറിയിലെത്തും.
ഈ പൂമ്പാറ്റകളെ മുഴുവന്‍നോക്കി ഞാന്‍ ദീര്‍ഘനിശ്വാസമിടും.
അവസാനം അഭിമാനം പണയം വെച്ച് ചോദിക്കും. “എനിക്കൊരെണ്ണം വായിക്കാന്‍ തരുമോ അനൂ.” മിക്കവാറും ഫാസിലാണ് ഉത്തരംപറയുക.“ തരാം , ഇവിടെയിരുന്ന് വായിച്ചോ. ഓരോന്നോരോന്ന് എടുത്ത് വായിച്ച് അവിടെ തന്നെ വെച്ചിട്ട് അടുത്തതെടുത്തോ”.

എടാ, ഇവന്ടെയൊരു ഗമ. ഞാന്‍ മനസ്സില്‍ പറയും. “ മോനേ, എന്ടെ വാപ്പിച്ചിക്കും പൈസയുണ്ടാകും. ഇതുപോലെ പൂമ്പാറ്റയും പുസ്തകങ്ങളും വാ‍ങ്ങിത്തരാന്‍.”
എന്ടെ വാപ്പിച്ചിക്ക് പൈസയുണ്ടായില്ല എല്ലാ പുസ്തകങ്ങളും വാങ്ങിത്തരാന്‍. എന്നാലും എനിക്ക് കുറേ നല്ല നല്ല പുസ്തകങ്ങളും രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകളുമൊക്കെപറഞ്ഞു തന്നിരുന്നു. എന്നെ കണക്ക് പഠിപ്പിച്ച് ക്ലാസ്സില്‍ ഒന്നാമതെത്തിച്ചിരുന്നു. വാപ്പിച്ചിയെ കുറിച്ചോര്‍ത്തപ്പോള്‍ കണ്ണീരു വന്നു. “കരയല്ലെ കൊച്ചേ, എന്ടച്ഛനും മരിച്ചുപോയതാ. സങ്കടം വരുമ്പോള്‍ ഫിറ്റാകുക അത്ര തന്നെ.” അടുത്തിരുന്ന് രാജു പറഞ്ഞു.

ബസ് വാവക്കാടെത്തി. എല്ലാവരും ഇറങ്ങി. ഒരു ടീച്ചറിന്ടെ വീട്ടിലാണ് ഞങ്ങള്‍ താമസിക്കേണ്ടത്.
സരോജ ടീച്ചറും മീരയും ഞാനുമെല്ലാം ഒരേ മുറിയിലാണ്.
റോജിയും സംഘവും അടുത്ത മുറിയില്‍.
ലോ കോളേജിലെ റാഗിംഗ് വീരത്തികളാണ്, റോജിയും സംഘവും.
റോജി ഇപ്പോള്‍ ദുബായിലെ കരാമയില്‍ കൊച്ചിനേയും നോക്കി കഴിയുന്നുണ്ട്.

ആദ്യത്തെ ദിവസം സ്കൂള്‍ വൃത്തിയാക്കലായിരുന്നു. അതൊരുവിധം പൂര്‍ത്തിയാക്കി.
വൈകുന്നേരമായാല്‍ ആണ്‍കുട്ടികള്‍ പട്ടയടിക്കും. പിന്നെ വാളു വിടും.
പട്ട മോഹന്‍ ദാസായിരുന്നു ലീഡര്‍. പുള്ളിക്കാരന് അവാര്‍ഡെല്ലാം കിട്ടിയിട്ടുണ്ട്.
വൈലോപിള്ളിയെക്കുറിച്ച് നിരൂപിച്ചതിന്.

അന്ന് ചോറും കറികളും വെച്ച കലവും ചട്ടിയുമെല്ലാം തേച്ചു കഴുകലായിരുന്നു എന്ടെ പ്രധാന ജോലി. ഉണ്ട പാത്രം അന്നേ വരെ കഴുകാത്തതിന് എന്ടെ ഉമ്മച്ചിയുടെ ശാപമാണെന്ന്മനസ്സില്‍ കരുതി ഞാന്‍ തേച്ചു കൊണ്ടേയിരുന്നു. അപ്പോഴതാ ഫറൂഖ് ഓടിയെത്തുന്നു.”ഞാന്‍ സഹായിക്കാടോ”.
ചുറ്റില്‍ നിന്നും സരോജ ടീച്ചറടക്കം എല്ലാവരും കമന്ടുമായി വന്നു.കഴിഞ്ഞ നാല് വര്‍ഷമായി എന്‍.എസ്.എസ്.ക്യാമ്പില്‍ കഴിക്കുക എന്നതല്ലാതെ ദേഹമനക്കാത്ത ഫറൂഖിതാ നിന്നു കലം കഴുകുന്നു.“ ഇയാളിതൊറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ടാ.” അയാള്‍പറഞ്ഞു.

കലമെല്ലാം കഴുകി കഴിഞ്ഞപ്പോഴേയ്ക്കും കലാപരിപാടികള്‍ അവസാനിക്കാറായിരുന്നു.
അതാ, ഒരു കവിത കേള്‍ക്കുന്നു. മുഖം പോലും കഴുകാതെ കേട്ട ദിക്കിലേക്കോടി.
വെളുത്ത് മെലിഞ്ഞ് താടിയുള്ള ഒരു ചെറുപ്പക്കാരനാണ് കവിത ചൊല്ലുന്നത്.
ആര് കവിത ചൊല്ലിയാലും കരയാറുള്ള ഞാന്‍ അത് കേട്ട് നിന്ന് കരഞ്ഞു.
അയാള്‍ സ്റ്റേജില്‍ നിന്നിറങ്ങി. ഒന്നും നോക്കിയില്ല. പുറകേ വെച്ചു പിടിച്ചു.
രാത്രി പതിനൊന്നുമണിയായിക്കാണും. “ഒന്നുകൂടി ചൊല്ലാമോ ആ കവിത”.
അയാള്‍ ചൊല്ലി. ഞാനെഴുതിയ കവിത ഞാനും ചൊല്ലി. അയാള്‍ എന്നോട് ആ കവിത ആവശ്യപ്പെട്ടു.

ട്യൂണ്‍ ചെയ്ത് പിറ്റേ ദിവസം സ്ടേജില്‍ ചൊല്ലാനാണത്രേ.
ഞാന്‍ റൂമില്‍ പോയി ഡയറി എടുത്ത് കൊടുത്തു. സമയം പോയതറിഞ്ഞില്ല. അയാള്‍ കവിത ചൊല്ലി.
ഞാന്‍ കേട്ടുകൊണ്ടേയിരുന്നു.ഇതേ സമയം എല്ലാവരും എന്നെ അന്വേഷിച്ച് നടക്കുകയായിരുന്നു.
ഞങ്ങളൊരു തെങ്ങിന്‍ ചുവട്ടിലായിരുന്നു.

അവസാനം ഹരി വന്നു നോക്കുമ്പോള്‍ ഞാന്‍ കവിതയില്‍ ലയിച്ചിരിക്കുന്നു.അയാള്‍ പട്ടയിലും.
അന്ന് ഹരി കുറേ ചീത്ത പറഞ്ഞു. ഡയറി അയാളില്‍ നിന്ന് തിരിച്ച് വാങ്ങി.
കലങ്ങളെല്ലാം ഒറ്റയ്ക്ക് കഴുകി തീര്‍ത്തതിനാലും സ്കൂള്‍ വൃത്തിയാക്കലില്‍ എന്ടെ പ്രകടനത്തില്‍നാട്ടുകാര്‍ റെക്കമെന്ട് ചെയ്തതിനാലും പിറ്റേ ദിവസത്തെ ‘ഡേ ആപ്പീസറായി” എന്നെ ഡിക്ലയര്‍ ചെയ്തുവത്രേ ഇതിനിടയില്‍. പക്ഷേ ഞാനാ സുഹൃത്തിന്ടെ കവിതയിലായിരുന്നു.
പേരു പോലും പറയാതെ പോയ പ്രിയ സുഹൃത്തേ, നീ ഇപ്പോഴും വാവക്കാടുണ്ടോ?

Tuesday, December 26, 2006

സ്നേഹത്തിനും കന്യകാത്വമോ?

മറക്കാന്‍ പറഞ്ഞ കണക്കുകളുടെ കൂട്ടത്തില്‍ നീ എടുത്തു പറഞ്ഞില്ലേ, കന്യകയൊന്നുമല്ലല്ലോ?
ശരിയായിരുന്നു, അതും എനിക്ക് നഷ്ടമായി, നീണ്ട മുപ്പത് വര്‍ഷം ഞാന്‍ സൂക്ഷിച്ച എന്ടെ കന്യകാത്വം.
ഞാന്‍ പതി വ്രതയുമല്ല.
വിവാഹമോചിതയ്ക്കെങ്ങിനെ പതിവ്രതയാകാനാകും?
നഷ്ടപ്പെട്ടതോര്‍ത്തു ദുഃഖിക്കാന്‍ ഞാനൊന്നും സമ്പാദിച്ചില്ലല്ലോ?
സമര്‍പ്പണം പാതിവ്രത്യത്തിന്ടെ ഭാഗമായിരുന്നല്ലോ?
ഒന്നുമില്ലെങ്കിലും ഞാനൊരു സ്ത്രീയായില്ലേ.
സ്ത്രീയാകണമെങ്കില്‍ പ്രസവിക്കണം, അമ്മയാകണം.
അതേ, മാതൃത്വമാണ് ഏറ്റവും വലിയ അനുഭൂതി, ഏറ്റവും വലിയ സത്യവും.
എങ്കിലും അവകാശങ്ങളെല്ലാം പിതാവിനല്ലേ?

കന്യകാത്വം കാത്തു സൂക്ഷിക്കാന്‍ വരുവാനിരിക്കുന്ന ഭര്‍ത്താവില്ലല്ലോ ഇന്നെനിക്ക്.
കാത്തു സൂക്ഷിച്ചു സമര്‍പ്പിച്ചിട്ടും അവനുമെന്നെ ഇട്ടിട്ടു പോയില്ലേ.
വേദപുസ്തകങ്ങളിലും കേട്ടുകേള്‍വിയിലും പ്രവാചകമനസ്സറിയുമ്പോഴും
പ്രബോധനത്തിലൂടെ സ്വര്‍ഗ്ഗീയ സ്വപ്നം കാണുമ്പോഴുംകൂട്ടുകാ‍രാ, നീയോര്‍ക്കുക്.
കാണാതെ പോയ എന്ടെ മനസ്സിനെ,
നിന്ടെ വാഗ്ദാനത്തെ, തട്ടിയെടുക്കാനില്ലാതെ പോയ എന്ടെ കന്യകാത്വത്തെ.
കന്യകയല്ലാത്തത് വിധവയാകും പോലൊരു തെറ്റല്ലാത്തത് നല്ലത്.
അറബികളുടെ ലോകത്ത് വിവാഹമോചനത്തിലേക്കുള്ള പാതയും.

വിധവയേക്കാള്‍ നികൃഷ്ടയാണല്ലോ വിവാഹമോചിത.
ശരീരത്തിനപ്പുറം ബന്ധങ്ങളില്ലാത്ത നമ്മുടെ ലോകത്ത് കവിയും ഭാവനയും കലയുമെല്ലാം മിഥ്യ.
ഒരിക്കല്‍ സ്നേഹിച്ച മനസ്സിന് വീണ്ടും സ്നേഹിക്കാനാവില്ലെന്നനിന്ടെ നിര്‍വ്വചനം കന്യകാത്വം പോലൊരു മിഥ്യയോ?
അതോ നിന്ടെ ഒഴിഞ്ഞു പോകലിന്ടെ ന്യായമോ?
സ്നേഹത്തിനും കന്യകാത്വമോ?
വിധി വിലക്കുകള്‍ സ്ത്രീ മനസ്സിനല്ലേ?
പര്‍ദ്ദകൊണ്ടു മൂടിയ ശരീരത്തിനപ്പുറം കാണുന്ന കണ്ണുകള്‍ക്കപ്പുറംമരിക്കാത്ത മനസ്സിന് പുനര്‍ജ്ജന്മം പോലുമില്ലല്ലോ?
അടുത്ത ജന്മത്തിലെങ്കിലുമെനിക്കു സ്നേഹിക്കാന്‍.
ആദ്യ പുരുഷനെ സ്നേഹിച്ചതെന്ടെ തെറ്റോ?
വെറുത്തിട്ടും മറക്കാത്തതെന്ടെ കുറ്റമോ?
സ്നേഹിച്ചവനെ വെറുക്കാത്തതും തെറ്റോ?
പുലഭ്യം പറയാത്തതും കുറ്റമോ?

Monday, December 25, 2006

സ്വന്തമാ‍ര് ബന്ധുവാര്

ഏതോ വാണിജ്യപ്പരസ്യത്തിന്ടെ ഉപഭോക്താക്കളായി മാത്രം നാം പരിചയപ്പെട്ടു. വാഗ്ദാ‍നമൊന്നും നല്‍കും മുമ്പേമുഖദാവില്‍ സൌന്ദര്യമളക്കും മുമ്പേ നീ ആവശ്യപ്പെട്ടു. ഒന്നുമില്ലെങ്കിലും അനിയനെപ്പോലെ സ്നേഹിക്കാമോ? I replied " Let me see".

പരീക്ഷിച്ചും പരീക്ഷിക്കപ്പെട്ടും ക്ഷീണിച്ച എനിക്ക് പുതുമയൊന്നും തോന്നിയില്ല, നിന്ടെ വരവിലും സംസാരത്തിലും.പരിചയം കൂടി നീ കവിതയേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച് വാചാലനായപ്പോള്‍, ഏതോ ഒരുസ്വപ്നം പോലെ, എവിടെയോ കേട്ടു മറന്ന ശബ്ദം പോലെ, പിന്നെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍എന്നോ നഷ്ടമായ എന്ടെ നിഴല്‍ തിരിച്ചു കിട്ടിയ പോലെ ഒക്കെ തോന്നി.

അരുതാത്തതാഗ്രഹിക്കരുതെന്നറിയാ‍മായിരുന്നിട്ടും ആഗ്രഹിക്കുന്നതെല്ലാം അരുതാത്തതായിപ്പോയി.വിധിയേയും പഴിക്കരുതല്ലോ നമ്മള്‍. സ്വീകരിക്കുകയെന്നതല്ലേ വിധിവിലക്കുകള്‍. ആഗ്രഹങ്ങളാണ് ദുഃഖകാരണമെന്ന ബുദ്ധതത്വമോര്‍ത്ത് ആഗ്രഹിക്കാറേയില്ലായിരുന്നു പണ്ടൊന്നും. ദുഃഖങ്ങളില്ലാത്തതാണെന്ടെ ദുഃഖമെന്ന് പാടിച്ചിരിച്ചപ്പോള്‍ കിട്ടിയ ഗുണപാഠം ജീവിതം മുഖം മൂടി മാത്രമാണെന്ന്.


മുക്കു തമ്മില്‍ കടപ്പാടുകളില്ല. പ്രണയം ചിന്തിക്കാന്‍ പോലുമാവില്ല, നിന്ടെ പ്രത്യയശാസ്ത്രത്തിന്ടെകണക്കുപുസ്തകത്തില്‍.

Afterall love, beauty and life itself is a subjective measure.
അല്ലേ?പക്ഷേ, നിന്ടെ ആപേക്ഷികതയുടെ നിര്‍വ്വചനത്തിനപ്പുറം, നീ പോലുമളന്നിട്ടും മനസ്സിലാക്കാനാവാത്തനിന്ടെ അക്ഷരങ്ങളെ, അവയുത്ഭവിച്ച നിന്ടെ മനസ്സിനെ ഞാനൊന്നറിഞ്ഞോട്ടേ. വാര്‍ദ്ധക്യത്തിലെപ്രണയമെന്ന് നീ വിശേഷിപ്പിച്ചേക്കാം. സൌന്ദര്യം അത് ശരീരത്തിന്ടേതാകുമ്പോള്‍ ആപേക്ഷികമാണ്.

You repeatedly asking me "What exactly you are expecting from me" I say"nothing"

“ഒന്നും, ഒന്നുമില്ല. വെറുതേയൊന്നു കൂട്ടുകൂടാന്‍, താളമില്ലാത്ത പാട്ടു പാടാന്‍, പാടുമ്പോള്‍ ഭ്രാന്തമെന്ന്പറയാത്ത ഒരു കൂട്ടുകാ‍രന്‍. ഞാന്‍ സ്നേഹിക്കുന്ന അക്ഷരങ്ങളെ സ്നേഹിക്കാന്‍ ഒരു മനസ്സ്. സമാന മനസ്ക്നെന്ന് കവിവാക്യത്തില്‍ പറഞ്ഞാല്‍ അതും ആപേക്ഷികമാകുമോ?

You again " I cannot commit to anybody, I cannot be dedicated".

എങ്കില്‍ എവിടെയോ നഷ്ടമായ നിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിക്കട്ടേ, ഒരനിയനെപ്പോലെ.എനിക്കതിനാവില്ലെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടേ.

“ഞാനതിനുമപ്പുറത്താണെങ്കിലോ” നിന്ടെ പ്രതിവാക്യം.

സുഹൃത്തേ, I don't need your commitment, I don't need your dedication or sacrifice, just
as a temperory measure, be friends. Let us see. Afterall what is temperory? what is permanent?

ഇവിടെ നമ്മള്‍ പ്രവാസികളല്ലേ? മണിക്കൂറിന്ടെ പിന്‍ബലം പോലുമില്ലാത്ത നിയമത്തിന്ടേനാട്ടില്‍ നമുക്കെന്ത് സ്ഥായിയും സ്വന്തവും ബന്ധവും? സൌകര്യത്തിന്ടെ മാത്രം നാടാ‍യ ഇവിടെ ബന്ധങ്ങളും സൌകര്യത്തിനല്ലേ? മന്‍ഃപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ചങ്ങലകളല്ലേ ഭാര്യാഭര്‍ത്തൃ ബന്ധങ്ങള്‍.

Saturday, December 23, 2006

ഹ്രുത്തേ, പറയുക

ഹ്രുത്തേ, ചൊല്ലുക, നീയേതു ഭാഗത്ത്,
വിട്ടുപോയൊരെന്‍ പതി തന്നോര്‍മ്മയോടോ?
തൊട്ടു നില്‍ക്കുമെന്‍ സ്നേഹ ദൂതിനോടോ?
അച്ച്ച്ഛ്നാമെന്നുണ്ണി തന്‍ സത്യത്തോടോ?

ഹ്രുത്തേ പറയുക ഞാനെന്ത് ചെയ്യേണ്ടൂ?
വിരഹം ഈ ലോക ഭീകര വേദന
ഏകാന്തത ഭൂവിന്‍ നിതാന്ത വേദന
ഞാനിവ രണ്ടും പേറുന്ന യാത്രിക.

കാത്തിരിക്കാനെനിക്കില്ല യൌവ്വനം
തിരികെ വരുമെന്നതിന്‍ പ്രതീക്ഷ പോലുമില്ല പോല്‍,
എന്നേക്കുമായ് മൊഴി ചൊല്ലാന്‍,
എവിടെയോ കൊളുത്തുന്നു, വലിക്കുന്നു, സ്നേഹത്തിന്നോര്‍മ്മകള്‍.

ഹ്രുത്തേ, ഓതുക, നയിക്കുക
സ്നേഹിക്കയാണ്, വീണ്ടും ഞാന്‍,
അല്ല, ഞാന്‍ സ്നേഹിക്കപ്പെടുകയാണിന്ന്
ഓര്‍മ്മയില്‍ തള്ളാനാവുമോ സ്നേഹം
ഓര്‍മ്മയില്‍ എരിഞ്ഞു തീരണോ സ്നേഹവും

പുനര്‍ജ്ജന്മം അത് നേടാന്‍,
ഗംഗയില്‍ കുളിച്ച പാപിനി ഞാന്‍,
ഭര്‍ത്ത്ര സ്നേഹം അത് കാണാന്‍,
കൈലാസം താണ്ടിയ യോഗിനി ഞാന്‍,
അഹോ, ഞാന്‍ വിട ചൊല്ലട്ടേ
ഓര്‍മ്മയില്‍ നിന്നുമീ യാത്രയില്‍.

Wednesday, December 20, 2006

കൂട്ട്

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും

Thursday, December 07, 2006

എറണകുളം നിയമ കലാലയം

വിശാലകൊച്ചിയുടെ നഗരസഭയ്ക്കൊരുപാട് മാറ്റം കാലം വരുത്തിയിരിക്കുന്നു, അഥവാ അധികാരികള്‍ അവകാശപ്പെടുന്നു.നഗരത്തിന്റെ നടുവിലെ എറണാകുളം ലോ കോളേജ് മാത്രം മാറ്റങ്ങളൊന്നുമില്ലാതെ നരകിച്ചു നില്‍ക്കുന്നു.

വക്കീലിന്റെ നരച്ച കുപ്പായം പോലെ പ്രതാപത്തിന്റെ ചിഹ്നമായിട്ടാണോ?
മേല്‍കൂരയില്‍ നിന്നു തൂങ്ങിയാടുന്ന ഇരുമ്പു തൂണുകള്‍ ദുര്‍ബ്ബലമായ ഇന്ത്യന്‍ നിയമത്തിന്റെ സൂചികയോ? തുറന്നുവച്ച പുസ്തകവുമായി ചിരിച്ചു നില്‍ക്കുന്ന അച്യുതന്‍ പിള്ള സാറിന്റെ ഗൌണിലും ഗൌളിവലയുടെ വെളുത്ത പാടുകള്‍.


സര്‍ക്കാര്‍ അനുവദിച്ച അമ്പത് ലക്ഷം പിഡബ്ലിയുടെ അട്ടിമറിയില്‍ കുടുങ്ങ്നിയെന്ന് അദ്ധ്യാപിക.അപ്പുറത്ത് മഹാരാജാസും ഇപ്പുറത്ത് സെനര്‍തെരേസാസും കാലത്തിനൊത്ത് മിനുങ്ങുമ്പോഴും നിയമവിദ്യാലയമേ നീ മാത്രം പഴമയാണ്, പുതുമയെന്ന് ആയിരം നാവാല്‍ വിളിച്ചോതിയാലും ഈ അനാഥത്വം നമുക്ക് തിരിച്ചറിയില്ലേ.

കാലത്തിനും പല കോലങ്ങള്‍ ക്കും സാക്ഷിയായി രാഷ്ട്രപിതാവ് നടക്കാന്‍ തുടങ്ങിയിട്ടേറെയായി. കാലുകള്‍ മുന്നോട്ടാണെങ്കിലും ഒരടിപോലും ചലിക്കാനാവാതെ നിസ്സഹായനായി. നിയമത്തിന്റെ കൂച്ചുവിലങ്ങോ?നീതിയുടെ നിസ്സംഗതയോ?

Sunday, October 29, 2006

ആദ്യാക്ഷരം ആംഗലേയത്തില്‍

അമ്മേ, ഞാന്‍ നിനക്കു സമര്‍പ്പിക്കുന്നു, എന്റെ ഓമനയുടെ ആദ്യാക്ഷരം.
ആംഗലേയം അറിയാതെ പോലും നാവില്‍ നിന്ന് വരില്ലെന്നൊരിക്കല്‍ പ്രതിഞ്ജ ചെയ്ത അമ്മയുടെ മകന്‍ ആദ്യാക്ഷരം ആംഗലേയത്തിലെഴുതിയപ്പോള്‍ വന്നത്, സന്തോഷമോ അഭിമാനമോ അല്ല, കുറ്റബോധമാണ്. ആദ്യമായി ഞാനെഴുതിയ അക്ഷരങ്ങള്‍ മനസ്സില്‍ വന്നു ഏറെക്കാലത്തിനു ശേഷം.

പാശ്ചാത്യ സൌന്ദര്യത്തില്‍
ആംഗലേയ സാഹിത്യത്തില്‍
പൌരസ്ത്യം മറക്കുന്ന
കൂട്ടുകാരേ, നിങ്ങള്‍
കൈരളീമാതാവിന്റെ രോദനം കേള്‍ക്കുന്നില്ലേ.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിതോര്‍ത്തു അല്‍ അമീനിന്റെ ബന്ചിലിരുന്നു കരഞ്ഞിട്ടുണ്ട്.
അമ്മേ ക്ഷമിക്കുക, മാപ്പര്‍ഹിക്കാത്ത തെറ്റാണിതെന്നെനിക്കറിയാം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ദുബായ് സന്ദര്‍ശിച്ച് തിരിച്ച് ചെന്നപ്പോള്‍ രാം കുമാര്‍ വക്കീലിന്റെ മകന്‍ വക്കീല്‍ പറഞ്ഞു, " താനും പോയില്ലേ ദുബായില്‍ , വീ നീഡ് ഒന്‍ളി ഇന്‍ഡ്യന്‍സ്".

അതെ സുഹ്രുത്തേ, ആ Great Junior of MRR ഇന്ന് വക്കീലല്ല, ഇന്ത്യാക്കാരി പോലുമല്ല. കേരളീയയുമല്ല,പക്ഷേ എന്നെ ഞാനല്ലാതാക്കിയത്, എന്റെ നാടാണ്, അതിന്ടെ വ്യവസ്ഥിതിയാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ ഭ്രാന്തിയുമായി.

ആദ്യമായി തലയില്‍ തുണിയിട്ട് പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ ജാതിക്കോമരം കൊണ്ടെന്റെ കയ്യടിച്ചു പൊട്ടിച്ചില്ലേ രണ്ടാം ക്ലാസിലെ ചന്ദ്രന്‍ സാറ്. നല്ല മാര്‍ക്കുണ്ടായിട്ടും അടുത്ത കോളേജില്‍ അഡ്മിഷന്‍ തന്നില്ലല്ലോ കന്യാസ്ത്രീയായ പ്രിന്‍സിപ്പല്‍ . ഞാന്‍ ലാറ്റിനല്ലായിരുന്നല്ലോ. രണ്ടും ബസ്സും ഒരു മലയും കേറി അല്‍ അമീനെന്ന ഓണം കേറാമൂലയില്‍ ചെന്നപ്പോള്‍ അവിടെയും ജാതിഗുരു, ജാതിക്കുരുവിനെക്കാള്‍ കയ്പുമായി.

ക്ലാസില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിട്ടും ഹിന്ദിക്കെന്നെ തോല്‍പിച്ച്, മധുരപ്പതിനേഴില്‍ മാറാഭ്രാന്തിയാക്കിയില്ലേ, ഹിന്ദി ടീച്ചര്‍ .

എന്നിട്ടും വാശിയോടെ പഠിച്ച് വിറയ്ക്കുന്ന വിരലുകളോടെ പരീക്ഷയെഴുതി ഒന്നും രണ്ടും മൂന്നും ബിരുദങ്ങളുടെ സാക്ഷിയപത്രവുമായി ജോലി തെണ്ടിയപ്പോള്‍ എന്റെ മാര്‍ക്കുഷീറ്റുനോക്കി പുച്ഛിച്ചില്ലേ, പത്താം തരം തോറ്റ സ്ഥാപന ഉടമ.

അവസാനം ഞാനൊരു വക്കീലായപ്പോള്‍ എല്ലാവരും ആശംസിച്ചു, "സുപ്രീം കോടതിയിലെ വലിയൊരു ജഡ്ജിയാവട്ടെ, ഭാവിയിലെന്ന്."
ഞാനെഴുതിയ കേസ് വായിച്ചു പോലും നോക്കാതെ എറിഞ്ഞുകൊണ്ട് തള്ളിയ ജഡ്ജിയദ്ദേഹം.
നാണം കെട്ട നീതിപീഠത്തിനുമുമ്പില്‍ നീതിയിരക്കാന്‍ എനിക്കു ലജ്ജയുണ്ടെന്നു പറഞ്ഞ്, വലിച്ചെറിഞ്ഞ ഗൌണ്‍ വീണ്ടും അണിയേണ്ടി വന്നു, സീനിയറിനെ പ്രീതിപ്പെടുത്താന്‍.
അല്ലെങ്കിലും നീതിമാനായവന്‍ അല്ലാഹുവാണെന്നു മാത്രം വിശ്വസിക്കുന്ന ഒരു മുസ്ലിമായ എനിക്ക് ഒരു പരിധിയില്‍ കവിഞ്ഞൊരിക്കലും കുനിയാന്‍ കഴിഞ്ഞിരുന്നില്ലല്ലോ പാമരന്‍മാരാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ സംവരണ നീതിപീഠത്തിനുമുന്നില്‍.

എല്ലാം മതിയാക്കി, ഗ്രുഹസ്ഥയാവാനായൊരു ഇന്റര്‍ നെറ്റ് വേളി കഴിച്ചതും തകര്‍ന്നപ്പോള്‍ നൊന്തുപെറ്റ കുഞ്ഞിനെ കണ്ണെത്താ ദൂരത്താക്കി ഈ മരുഭൂമിയില്‍ ഏകയായലയേണ്ടി വരുന്ന എനിക്ക് നാടും നഷ്ടമാണമ്മേ.
രാജ്യസ്നേഹമില്ലാത്തവരാണല്ലോ രാജ്യം വിട്ടു പോകുന്നത്. ഞാന്‍ ദൂരയാത്രയ്ക്കു പോകുമ്പോള്‍ എന്നെ എയര്‍പോര്‍ട്ടില്‍ കെട്ടിപ്പിടിച്ചു കരയാറുള്ള മറ്റൊരമ്മയല്ലെ, നീയെനിക്ക്.

ഇവിടെയെത്തിയപ്പോള്‍ പോകുന്ന അഭിമുഖത്തിനൊന്നും വിജയിക്കുന്നില്ല.
ബിരുദമുണ്ടായാല്‍ പോരാ, പരിചയം വേണം.
ഇംഗ്ലീഷറിഞ്ഞാല്‍ പോരാ, അക്സന്‍റ് വേണം.

ജീവിതത്തിന്റെ മധുരഭാവങ്ങളൊന്നും മലയാളത്തില്‍ പ്ങ്കിടാനായില്ല
മലയാളത്തിലല്ലെങ്കിലും ഭാവങ്ങള്‍ക്കു മധുരമുണ്ടായതിനാല്‍ കുണ്ഠിതമില്ല.

ഇവിടെയെന്റെ ഇംഗ്ലീഷിന്‍ ഡൊമെസ്റ്റിക് ടച്ചാണ്.
എന്റെ മകനെങ്കിലും നാളത്തെ സമൂഹത്തിന് മുമ്പില്‍ ഡൊമെസ്റ്റിക് ടച്ചുള്ള ഇംഗ്ലീഷ് സംസാരിക്കാതിരിക്കാന്‍ ഞാനവനെ ഇംഗ്ലീഷ് മീഡിയത്തിലാക്കിയമ്മേ.
അങ്ങിനെയാണ്, അവന്റെ ആദ്യാക്ഷരം ആംഗലേയത്തിലായത്.
കൈരളീമാതാവേ, നീ മാപ്പു നല്‍കുകയില്ലേ?

പട്ടിണിക്കാരന്റെ മക്കള്‍ക്കീ കറുത്ത കോട്ടും പ്രൌഡിയുമെല്ലാം വെറും സ്വപ്നം മാത്രമാണെന്നും അമ്മേ, നിനക്കറിയില്ലേ.

ന ഭുജ്യതേ വ്യാകരണം
കാവ്യരസോഃ ന പീയതേ
എന്ന് കവി പാടിയത് പോലെ
ന ഭുജ്യതേ ആദര്‍ശം
രാജ്യസ്നേഹോഃ ന പീയതേ
ഇതാണ്, രാജ്യം വിടുന്ന ഓരോ പ്രവാസിയുടേയും അവസ്ഥ.

Wednesday, October 04, 2006

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍ ' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂകക്കൂസിന്ടെ അടുത്ത പടി വരെ,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവ്രുത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍ സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബഞ്ജില്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാക്രുതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.

Tuesday, October 03, 2006

അബ്രാ നിന്നെയെനിക്ക്, പിടികിട്ടിയില്ലല്ലോ

ഇന്നലെ "അബ്ര ബ്രാക്കറ്റില്‍ കാദബ്ര" എന്ന ചെറുകഥ വായിക്കാന്‍ നീളുമെന്നതിനാല്‍
പ്രിന്ടെടുത്തു വീട്ടില്‍ കൊണ്ടു പോയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല ഇങ്ങനെയൊരു
കുറിപ്പെഴുതേണ്ടി വരുമെന്ന്. അതുകൊണ്ടല്ലേ, പണ്ടാരാണ്ടും പറഞ്ഞത്,
"ആശിച്ച പോലൊക്കെ ആടാന്‍ കഴിയാത്ത ജീവിതമാണെന്നും നാടകമെന്ന്", അല്ല, തിരിഞ്ഞു പോയി.

രാത്രി നൊയമ്പും തൊറന്ന്, രണ്ട് നൂറുല്‍ ഈമാനും ചൊല്ലി കഥ വായിക്കാനിരുന്നു. വായിച്ചു വായിച്ചു വന്നപ്പോളതാ വരണൂ, ഞങ്ങടെ അമ്പാട്ട് കാവ്. അബ്രയിറങ്ങിയ ബസ്സിടിച്ച സ്ഥലം. ശ്വാസമടക്കിപ്പിടിച്ചു താഴേക്കു വന്നപ്പോ, ദേ, വരണൂ, പിന്നേം കണിയാംകുന്ന്.

ഇനിയെങ്ങടാണാവോ എന്ടെ ഒടേ തമ്പുരാനേന്നോര്‍ത്ത് വയിച്ചു, കണ്ണും കാണണില്ല.
ഒന്നും രണ്ടുമല്ല, എട്ടുപേജാണ്. എവിടെ ചെന്നവസാനിക്ക്വ ആവോ.
പയ്യെ തിന്നാല്‍ പനയും തിന്നാമെന്നല്ലേ, "അസ്സബ്റു, നസ്ബുല്‍ ഈമാനെന്നും" പറഞ്ഞു സബൂറായിരുന്നു വായിച്ചു. കണിയാങ്കുന്നീന്ന് നേരെ ഈ ഇബ്ലീസ് കടുങ്ങല്ലൂരേക്ക് തന്നെ. പോരാഞ്ഞിട്ട്, എന്ടെ ഉസ്ക്കൂളിലും വന്ന് ഞ്ഞങ്ങടെ കുഞ്ഞൂഞ്ഞമ്മ ടീച്ചറിനെ കുഞ്ഞമ്മ ടീച്ചറാക്കി.

എന്നാലും നെനക്കൊരു തെറ്റ് പറ്റീട്ടോ, ശിഷ്യനാല്‍ ഗുരുദക്ഷിണയായി ചാണകമെറിയപ്പെട്ട ആ മഹതിയായ ഗുരു കുഞ്ഞമ്മയല്ല, കുഞ്ഞൂഞ്ഞമ്മയാണ്. ഭര്‍ത്താവു യു.സി.കോളേജിലോ മറ്റോ പഠിപ്പിക്കുന്ന ഞങ്ങടെ തടിച്ച് ഇരുനിറമുള്ള കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ . ചാണകം കലക്കിയൊഴിച്ച ബാബു എന്ടെയൊപ്പവും പഠിച്ചിട്ടുണ്ട്.

എന്ടെ ശ്വാസം ഒരല്പനേരത്തേക്കെങ്കിലും പിടിച്ചുനിര്‍ത്തിയതേതടാ ഈ ശ്വാസം. "പട്ടരില്‍ പൊട്ടരില്ല, പൊട്ടനുണ്ടെങ്കില്‍ അവന്‍ ചാറ്ട്ടേര്‍ഡ് അക്കൌണ്ടന്ടായിരിക്കും "എന്നൊരു ചൊല്ലുണ്ട്. അതുപോലെ കടുങ്ങല്ലൂരുള്ള മുസ്ലിം അതും ദുബായിലാണെങ്കില്‍ എന്ടെ ബന്ധുവായിരിക്കും. പ്രിയപ്പെട്ട ശ്വാസമേ ഞാനാഗ്രഹിച്ചുപോവുകയാണ്, നീ മുസ്ലിമാവാതിരിക്കട്ടേ, നീ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ. നീ ആമ്പക്കുടിയിലും വെള്ളൂക്കുഴിയിലും മണ്ണാന്തറയിലും പെട്ടവനാകാതിരിക്കട്ടേ. അതുവഴി നീ എന്ടെ ബന്ധുവാകാതിരിക്കട്ടേ. കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുന്ന ഏകാന്തത മാത്രമുള്ള ഈ മരുഭൂമിയില്‍ എനിക്കു സമാധാനമുണ്ട്. കെണിയുടേയും നുണയുടേയും അസൂയയുടേയും ആഭിചാരത്തിന്ടേയും തട്ടിപ്പിന്ടേയും മാത്രം നാടായ കടുങ്ങല്ലൂര്‍ കാരനാകാതിരിക്കട്ടേ സുഹ്രുത്തേ നീ."

ഞാന്‍ മണിക്കിണറിലൂടെ പൈമറ്റത്തെത്തി കോതമംഗലം വഴി കടുങ്ങല്ലൂരിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഒരു കടുങ്ങല്ലൂര്‍ക്കാരന്‍ പാടി.
"കടുങ്ങല്ലൂര്‍ കാരാരും നരകത്തിലില്ലെന്ന്,സ്വര്‍ ഗ്ഗത്തെ കാക്കും മലക്ക് പറഞ്ഞോവര്‍ ".
നാടിന്ടെ കാവല്കാരായ പോലീസുകാരും, നാട് ഭരിക്കുന്ന മന്ത്രിമാരും പോരാഞ്ഞ് ദൈവവും കൈകൂലി വാങ്ങുകയാണോ?

അതേ, ഒരുപാടുണ്ട് കടുങ്ങല്ലൂരിന് പറയാന്‍ , ടീച്ചറെ ചാണകമെറിഞ്ഞ ബാബുവിന്ന് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
കാലു പോയത് ഞാനറിഞ്ഞില്ല. ആറു വര്‍ഷം മുമ്പ് കണ്ടപ്പോള്‍ അയാളെന്നോട് പറഞ്ഞു, "എന്ത് കിട്ടിയെടോ, താനൊക്കെ ജീവിതകാലം മുഴുവനും പഠിച്ചിട്ട്."

ശരിയായിരുന്നോ? മാതാപിതാഗുരുദൈവമെന്ന് പാടിയപ്പോഴും വിശ്വസിച്ചത്, ഗുരുത്വം ഗുരുവില്‍ മാത്രം നിക്ഷിപ്തമാണെന്നായിരുന്നു. അല്‍ഫോന്‍സ ടീച്ചറിന്ടേയും ഉഷാകുമാരി ടീച്ചറിന്ടേയും തങ്കമണീ ടീച്ചറിന്ടേയും( ടീച്ചറിന്നില്ല, അല്ലാഹു എന്ടെ ടീച്ചറിന്ടെ ആത്മാവിന്, ശാന്തി നല്കട്ടേ) പ്രിയശിഷ്യയായി അല്‍ അമീനിലെത്തിയപ്പോള്‍ എന്നെ ഞാനല്ലാതാക്കിയതും മറ്റൊരു ഗുരുവായ ഉഷയായിരുന്നു.

പിന്നെ ടീച്ചറെ നായ്കരണ പൊടിയെറിഞ്ഞ സുനിയുണ്ട്. പാവം, അവനും മരിച്ചു പോയി. എല്ലാവര്‍ക്കും പാഠവും ദാരുണവുമായ അന്ത്യം.

അസ്സയ്നാരിക്കയുടെ കടയില്‍ നിന്ന്, ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന്(അത്, ഞങ്ങള്‍ ക്ക്, മധുവിന്ടെ കടയാണ്.) സിഗരറ്റ് പറയുകയും ചെയ്യുന്ന അബ്രാ, നിന്നെ മാത്രം എനിക്ക്,പിടികിട്ടുന്നില്ലല്ലോ. ഓ, മറന്നു പോയി അബ്രയുടെ തോണ്ടേല്‍ക്കേണ്ട പ്രായത്തില്‍ ഞാന്‍ മണിക്കിണറിലായിരുന്നിരിക്കും

പൊക്കിള്‍ കൊടിയുടെ ബന്ധം

ഉമ്മിച്ചി പ്രാകാത്ത ഒരൊറ്റ ദിവസം പോലും എന്ടെ ചെറുപ്പത്തിലില്ലായിരുന്നു. എന്ത് ചെയ്തോട്ടേ എന്ന് ചോദിച്ചാലും ഒരേ ഉത്തരം. വേണ്ട," നീ പെണ്ണാണ്, അല്ലെങ്കില്‍ നമ്മള്‍ മുസ്ലിമീങ്ങളാണ്."
അന്നു ഞാന്‍ തീരുമാനിച്ചു, ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ. ആദ്യം ചെയ്യുക, പിന്നെ വേണമെങ്കില്‍ പറയുക. അന്നുമുതല്‍ "ഞാന്‍ തന്ടേടിയായി. തന്നിഷ്ടക്കാരിയായി. ഇവളുടെ തലയിരിക്കുന്നിടത്ത് കഴുത്ത് വന്നാല്‍ ഭൂലോകം പുല്ലുകഞ്ഞിയാക്കുമെന്ന് അയല്‍ പക്കത്തെ താത്ത പ്രവചിക്കുകയും ചെയ്തു."
വലുതായപ്പോള്‍ പഠിക്കാന്‍ പോയിത്തുടങ്ങി. കോളേജും ലൈബ്രറിയുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ചിലപ്പോള്‍ പത്ത് മണിയാകും. ആദ്യം ഇടവഴിയില്‍ കാത്ത് നിന്ന്, സമയം കൂടുന്തോറും അത് ബസ് സ്റ്റോപ്പിനടുത്തേക്കെത്തും. ബസ്സിറങ്ങി വീട്ടിലെത്തും വരെ നല്ല സൌഹ്രുദത്തിലായിരിക്കും ഉമ്മിച്ചി. വീട്ടിലെത്തി ചെരിപ്പെല്ലാം ഊരി ഒന്നിരിക്കാനായി ഭാവിക്കുമ്പോളതാ കയ്യിലൊരു പുളിങ്കൊമ്പുമായി തള്ളച്ചി.

"നിന്നെ ഏതവളാടീ, ഈ പാതിരാത്രി പഠിപ്പിക്കുന്നത്. " പഠിപ്പിക്കുന്നത്, അവളല്ല, ജേര്‍ണലിസം സാറ് അവനാണ്, ക്ലാസ് കഴിയുന്നത് എട്ട് മണിക്കാണ്, ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ഇത്ര നേരമാകും എന്നെല്ലാം എന്നും പറയുന്നതാണ്. പറയും മുമ്പേ വീണിരിക്കും അടി പുറം വഴി.വെല്ലുമ്മിച്ചി വീട്ടിലുണ്ടിങ്കില്‍ സാരമില്ലായിരുന്നു. വെല്ലുമ്മിച്ചിയുടെ മറവില്‍ പറ്റിക്കിടന്നാല്‍ അടിക്കാന്‍ ഉമ്മിച്ചിക്ക് ധൈര്യമില്ല.

"തൊട്ടുപോകരുതെന്ടെ കൊച്ചുങ്ങളെ". വെല്ലുമ്മിച്ചി പറയും.
നിങ്ങടെ കൊച്ചുങ്ങളോ, അതേതു വകുപ്പിലാ."
എന്ടെ മോന്ടെ കൊച്ചുങ്ങളാ,
"നിങ്ങടെ മോന്ടെ കൊച്ചുങ്ങള്, നിങ്ങടെ കൊച്ചുങ്ങള്, അതുപോലെ ഞാന്‍ പ്രസവിച്ച കൊച്ചുങ്ങള്, എന്ടെയാകാത്തതെന്തേ?

അമ്മായിയമ്മയ്ക്കും മരുമകള്‍ ക്കുമിടയിലെ ലോകത്തിന് പോലും ഉത്തരം കിട്ടാത്ത ഈ അവകാശവാദത്തിനുമുമ്പില്‍ എന്ടെ വൈകിവരവും തല്ലലുമെല്ലാം ഉമ്മിച്ചി മറന്നു പോകും.

അനിയത്തിയപ്പുറത്തിരുന്നു കരഞ്ഞുകൊണ്ട് പറയും, നിന്ടെയൊടുക്കത്തെ പഠിത്തം കാരണം ഒരു ദിവസം പോലും സ്വൈര്യമില്ല, ഈ കുടുംബത്തില്‍ .
വെല്ലുമ്മിച്ചിയില്ലെങ്കില്‍ എന്ടെ വിധിയാണ്.
അടിയും പ്രാക്കുമെല്ലാം കഴിഞ്ഞ് കയ്യിലെയും തുടയിലെയും പാടെണ്ണിനോക്കുന്ന എന്നെ കാണുമ്പോള്‍ ഉമ്മിച്ചിക്ക് പാവം തോന്നി പറയും.

" പെറ്റ തള്ളയ്ക്കാടീ അതിന്ടെ ദെണ്ണമറിയൂ".
എല്ലാ ദേഷ്യവും സങ്കടവും സടയുണര്‍ത്തി ഞാന്‍ പറയും. "ഒടുക്കത്തെ ഒരു പെറ്റ തള്ള. നിങ്ങളോട് ഞാന്‍ പറഞ്ഞോ എന്നെ പ്രസവിക്കാന്‍ . എന്ടെ അനുവാദമില്ലാതെ എന്നെയെന്തിന് പ്രസവിച്ചു. പൊക്കിള്‍ ക്കൊടിയുടെ ബന്ധം പറഞ്ഞ് എന്ടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന ഈ നരകത്തില്‍ നിന്ന് ഞാനെങ്ങോട്ടെങ്കിലും പോവുകയാണ്".

അപ്പോള്‍ ഉമ്മിച്ചി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തി ഒരു തേട്ടമുണ്ട്.
" പടച്ചവനേ, കല്യാണം കഴിച്ചില്ലെങ്കിലും ഇവള്‍ക്ക് നീയൊരു കുഞ്ഞിനെ കൊടുക്കണേ. ഈ വിഷമം ഇവളൊന്നറിയണേ."ഞാന്‍ മനസ്സില്‍ പറയും. പടച്ചോന്‍ അങ്ങിനെ ചെയ്താല്‍ ലോകത്തിനിയും ഈസാ നബിയുണ്ടാകുമല്ലോ?
വിവാഹമോചനത്താല്‍ വേര്‍ പിരിയുമെന്ന് പേടിച്ച് വിവാഹമേ വേണ്ടെന്നു വെച്ചിരുന്ന കാലമായിരുന്നു, അത്.

കുഞ്ഞിന് സുഖമില്ലാതെ ഒരാഴ്ച ആശുപത്രിയിലായിരുന്നു. എങ്ങിനെയിരിക്കുന്നുവേ ആവോ അവനിപ്പോള്‍ . ക്ഷീണിച്ചിട്ടുണ്ടാകുമോ. അടുത്തുണ്ടായിരുന്ന ഒരാഴ്ച മുഴുവനും അനങ്ങാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചായിരുന്നു, കിടന്നത്. പുതപ്പു ചുരുട്ടി കൈക്കുള്ളിലാക്കി ദിവസവും ആച്ചുവിനോട് കുഞ്ഞുവര്‍ത്താനം പറഞ്ഞാണ്, ഞാനുറങ്ങാറ്.
ഇന്നെന്തോ ഉറക്കം വരുന്നില്ല. വീട്ടിലേക്ക് വിളിച്ചു. മോനുറങ്ങുകയാണ്, എന്നാലും. അനിയത്തി ഫോണെടുത്ത് ഉമ്മിച്ചിയ്ക്ക് കൊടുത്തു. ഉമ്മിച്ചീ, എനിക്കെന്ടെ മോനെയോര്‍ത്ത് ഉറക്കം വരുന്നില്ല. ...അവസാനം.
നിന്ടെ മോനിവിടെ സുഖമാണ്, ഞങ്ങളവനെ പൊന്നു പോലെ നോക്കുന്നുണ്ട്. എന്നിട്ട്,
"ഇതാ മോളേ പണ്ട് ഉമ്മിച്ചി പറഞ്ഞ പെറ്റ വയറിന്ടെ ദെണ്ണം.നീ പണ്ട് വലിച്ചെറിഞ്ഞിട്ട്, ഗംഗയിലും ഹിമാലയത്തിലുമൊക്കെ പോയില്ലേ, അതേ പൊക്കിള്‍ കൊടിയുടെ ബന്ധം".

തല തിരിഞ്ഞ ബ്ലോഗും ശ്രീജിത്ത് വൈദ്യനും

നിയമം പഠിച്ച നേരത്ത് കമ്പ്യൂട്ടറ് പഠിച്ചാ മതീന്ന് ആദ്യമായി തോന്നിയത് ഇപ്പഴാ ശ്രീജിത്തേ. ലക്ഷദ്വീപീന്നൊരിത്ത എറണാകുളത്ത് വന്നപ്പൊ പത്ത് രൂപയ്ക്കോടിയ ഓട്ടോകാരന് നൂറ് രൂപകൊടുത്തിട്ട് പറഞ്ഞത്രേ,
"എന്നാലും ന്റെ മോനേ, നീയെന്നെ ഇത്രേം വല്യ ബസ്സിന്ടേം ലോറീടേം എടയിലൂടെ ഒന്നും പറ്റാതെ കൊണ്ട്ന്നേന്, ന്നെ സമ്മതിക്കണം."

അതുപോലെ, മോനേ, ശ്രീജിത്തേ നീയെന്ടെ തലതിരിഞ്ഞു പോയ ബ്ലോഗിനെ ഒന്നു മന്തിരിക്കേം കൂടി ചെയ്യാതെ ശരിയാക്കീലേ. നിനക്കൊരു തൊള്ളായിരം രൂപ തന്നാലും മതിയാവൂല്ല. കല്ലിട്ട പള്ളിക്കെല്ലാം ഞാന്‍ നേര്‍ച്ച നേര്‍ന്നു നോക്കി. എന്ടെ ബ്ലോഗപ്പൊഴും എന്നെ തല്ലണ്ടാ ഞാന്‍ നേരെയാവൂല്ലാന്നും പറഞ്ഞങ്ങിനെ തന്നെ. അപ്പഴാ നമ്മുടെ മിന്നാമിനുങ്ങ് ഇത്തിരി വെളിച്ചം തന്നത്.
"ശ്രീജിത്തിന്, ഒരു മെയില്‍ അയച്ചാ മതീന്ന്,"

മെയില്‍ അയച്ചു. ശ്രീജിത്ത്, ഉത്തരം എഴുതി, എന്ടെ പ്രൊഫൈലില്‍ വിശ്വത്തോളം വലുതായ ഒരു വാക്കുണ്ടത്രേ. 'വിശ്വതലത്തിങ്കലെങ്ങാനുമൊരുമുല്ലപ്പൂവിരിഞ്ഞെന്നാലവ' .
അതു ചെറുതാക്കിയപ്പൊ, ദേ, വന്നേക്കണൂ, തിരിഞ്ഞുപോയ എന്ടെ ബ്ലോഗ് 'ഞാനിതാ നേരെയായേന്നും പറഞ്ഞ്'.

എന്നാലും ശ്രീജിത്തേ, നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ. ആരു പറഞ്ഞൂ, നീ മണ്ടനാണെന്ന്, അമേരിക്കക്കാരന്ടെ കൂടോത്രം ഇത്രേം നന്നായി നിനക്കറിയാല്ലോ. നന്ദി, കാക്കത്തൊള്ളായിരം നന്ദി, ശ്രീജിത്ത് വൈദ്യനും മിന്നാമിനുങ്ങിന്ടെ കൊച്ചുവെളിച്ചത്തിനും.

Monday, October 02, 2006

ഗാന്ധിജയന്തിദിനത്തില്‍ രാമനെന്തു ചെയ്യുന്നു.

ഇന്ന്, ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി.
" എന്ടെ നാട്ടിലെ പാവപ്പെട്ടാവര്‍ക്കോരോരുത്തര്‍ക്കും വസ്ത്രമുണ്ടാകും വരെ ഞാനെന്‍ടെ നഗ്നത

പൂര്‍ണ്ണമായും മറയ്ക്കില്ലെന്ന് പ്രതിഞ്ജ ചെയ്ത്, 'അര്‍ദ്ധനഗ്നനായ ഫക്കീറായ' മഹാത്മാവേ, അങ്ങയുടെ ആത്മവീര്യത്തിനുമുമ്പില്‍ ഈ നിസ്സഹായയുടെ കണ്ണീരിന്ടെ പൂചെണ്ടുകള്‍ .

മഹാത്മാവേ ഇന്നങ്ങേയ്ക്കു സന്തോഷിക്കാം. അങ്ങയുടെ രാമരാജ്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. അഗ്നിസാക്ഷിയായി താന്‍ കൂട്ടുകാരിയാക്കിയ രാമന്ടെ അയനമാണ്, സീത. ആ സീത, അഗ്നിക്കിരയാകേണ്ടി വന്നപ്പോഴും, രാമന്, വലുത്, രാജ്യക്ഷേമമായിരുന്നു.
കളവും കരിഞ്ചന്തയും അക്രമവും അനീതിയുമില്ലാത്ത അങ്ങയുടെ സ്വപ്നത്തിലെ രാമരാജ്യമില്ലേ, അങ്ങ് ഹ്രുദയരക്തമൂറ്റിക്കൊടുത്ത് താലോലിച്ച രാമരാജ്യ സ്വപ്നം, അതിന്ന്, സത്യമാണ്.
അവിടെ അക്രമമുണ്ട്, വെടിവെയ്പ്പും തീവെയ്പ്പുമുണ്ട്, ചോരക്കളമൊഴുകുന്ന കുരുക്ഷേത്രങ്ങളുണ്ട്, അവയെല്ലാം അതേ രാമനുവേണ്ടിയാണ്. അതേ രാമരാജ്യത്തിനുവേണ്ടിയാണ്, അതിലുപരി രാമക്ഷേത്രത്തിനുവേണ്ടിയാണ്. അങ്ങയുടെ കണ്ണിലൂറുന്നത്, ആനന്ദാശ്രുവോ, അതോ വീണ്ടും ഹ്രുദയരക്തമോ?

തന്ടെ രാജ്യത്ത്, രാജ്യാവകാശിയുടെ പേരില്‍ പോലും കലാപ്മുണ്ടാവാതിരിക്കാന്‍ പതിനാല്, വര്‍ഷം വനവാസവും അഞ്ജാതവാസവുമായി കാട്ടില്‍ കഴിഞ്ഞ രാമന്ടെ ബിംബത്തിന്, വേണ്ടിയാണ്, സ്വന്തം കണ്‍ മുന്നിലുള്ള അയല്‍ക്കാരന്ടെ ചോരകുഞ്ഞിനെ പോലും കഴുത്തറുക്കുന്നതും ചുട്ടുകൊല്ലുന്നതും.

മഹാത്മാവേ, ഇനിയൊരു ഗാന്ധിജയന്തി കാണാന്‍ ഈ രാമരാജ്യമുണ്ടാവരുതേയെന്ന്, കരളുരുകി ആഗ്രഹിച്ചു പോവുന്നുണ്ടാവും, അവതാരമാവാനിനിയും ശേഷിയില്ലാത്ത നമ്മുടെ പാവം രാമാത്മാവ്.

Sunday, October 01, 2006

മത്തായിയെന്നെ കെട്ടിപ്പിടിച്ചപ്പോള്‍

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വാപ്പിച്ചി കടുങ്ങല്ലൂരാണ്.വെല്ലുമ്മിച്ചിയും.
ഉമ്മിച്ചി അക്കുവിനേയും കൊണ്ട് ആശുപത്രിയില്‍ പോയി. കൂടെ അബിയും.
ഇതു തന്നെ ഞാന്‍ കാത്തിരുന്ന ആ മഹാദിവസം. പക്ഷേ ഈ മത്തക്കണ്ണിയെ എന്തു ചെയ്യും? ഞാനനങ്ങുന്നതും നോക്കി കണ്ണു ചിമ്മാതെ കാത്തിരിക്കുകയാണ്, ഇവളെന്ടെ അനിയത്തി.
ഒരൈഡിയ.

"സീനാ, നീ ആ മുസഹബിങ്ങെടുത്തേ".
നീ തലയില്‍ തുണിയിട്, എന്നിട്ട് തരാം.
"എടീ, തലേം അള്ളാടെ, തുണീം അള്ളാടെ, നീ മുസഹബെടുക്ക്,"
മടിച്ച് മടിച്ച് അവളെടുത്തു നീട്ടി.
"നീ പിടിച്ചോ, എന്നിട്ട്, അതുതൊട്ട് സത്യം ചെയ്യ്, എന്നാല്‍ ഞാന്‍ നിന്നെ ഒരു സ്ഥലത്ത് കൊണ്ടു പോകാം".
അള്ളോ, മുസഹബ് പിടിച്ച് ഞാന്‍ സത്യം ചെയ്യൂല്ലാ, എന്‍ടെ കണ്ണ്, പൊട്ടിപ്പോകും.
"കണ്ണ്, പൊട്ടുമെന്നത് നേര്, തന്നെ",
ഞാന്‍ പേടിപ്പിച്ചു.പക്ഷേ സത്യം ചെയ്തപോലെ പ്രവര്‍ത്തിച്ചാല്‍ കണ്ണ്, അവിടെത്തന്നെയുണ്ടാകും. അവള്‍ തട്ടം ഒന്നുകൂടി വലിച്ചിട്ട് കണ്ണടച്ച് സത്യം ചെയ്യാനായി തയ്യാറെടുത്തു. അല്ലെങ്കില്‍ ഞാനവളെ കൂട്ടാതെ പോയാലോ.

ഞാന്‍ ചൊല്ലിക്കൊടുത്ത പോലെ അവള്‍ സത്യം ചെയ്തു. "അള്ളാണെ, പടച്ചോനാണേ, മുപ്പത് യൂസുള്ള മുസഹഫ് തന്നാണെ, സക്കീനായും ഞാനും മണിക്കിണടില്‍ മത്തായീനെ കാണാന്‍ പോയത് ആകാശമിടിഞ്ഞു വീണാലും വാപ്പിച്ചിനോടും ഉമ്മിച്ചിനോടും പറയൂല്ല. പറഞ്ഞാല്‍ എന്‍ടെ കണണ്‍, പൊട്ടി പൊക്കോട്ടേ. സമാധാനമായി. ഇനിയവളെ കൊണ്ടു പോകാം. മുസഹഫ് പുള്ളിക്കാരിക്കത്ര പേടിയാണ്.

"എന്നാല്‍ നീ സോപ്പും തോര്‍ ത്തുമെടുക്ക്, നമുക്ക് കുളിക്കാന്‍ പോകാം".
അപ്പോള്‍ മത്തായിയെ കാണുന്നതോ?
"എടീ, മത്തക്കണ്ണീ, മത്തായി മണിക്കിണറിലല്ലേ".
അവിടെയാണോ കുളിക്കാന്‍ പോകുന്നത്, അതും വെള്ളിയാഴ്ച, നട്ടുച്ചയ്ക്ക്. എനിക്ക് പേടിയാകും.

പക്ഷേ മത്തായിയെ കാണണമെങ്കില്‍ വെള്ളിയാഴ്ച തന്നെ പോകണം. പള്ളിയ്ക്കു താഴെയുള്ള പുഴയുടെ നടുവില്‍ അഗാധമായൊരു ഭാഗമുണ്ട്. കിണറുപോലെ താഴ്ചയേറിയ ഭാഗം. അതുകൊണ്ടാണത്രേ ആ പുഴക്കടവിന് മണിക്കിണറെന്ന് പേര് വന്നത്. അവിടെയേതോ ആത്മാവുണ്ടത്രേ. അത് മത്തയിയുടേതാണ് പോലും. അതിനടുത്ത്, ഒരു പാറയും. ഓര്‍മ്മയായപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ്, മത്തായിപ്പാറയും അതിനുള്ളിലെ മത്തായിയേയും.ക്രിസ്തുമതവിശ്വാസികള്‍ മതപരിവര്‍ത്തനത്തിനും മാമോദീസ മുക്കാനും ഹാലേലുയ്യ പാടിയെത്താറുണ്ട്, ഈ മണല്‍ തീരത്ത്.

വെള്ളിയാഴ്ച നട്ടുച്ചയ്ക്കാണ്, മുസ്ലിമുകള്‍ ജുമാ നിസ്കരിക്കുന്നത്. അള്ളാഹു ഇബിലീസിനെ തളയ്ക്കുന്ന സമയമാണത്.ഓരോ ആഴ്ചയും പൂര്‍വ്വാധികം ശ്ക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പിശാചിനെ,'ലഅനത്തുള്ളാഹി' എന്ന കല്ലുകൊണ്ട് ഓരോരുത്തരും എറിയുമ്പോള്‍ അവന്‍ ശാന്തനാകുന്നു. അതിനാണത്രേ ലോകത്തുള്ള സര്‍വ്വമുസ്ലിമുകളും ഒരേ സമയം പ്രാര്‍ത്ഥിക്കുന്നത്. ലോകത്ത് ദുഷ്ടശക്തി ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ .

ഈ സമയത്താണ്, മത്തായി പുഴയിലൂടെ വിലസുന്നതത്രേ. അതുകൊണ്ട്, വെള്ളിയാഴ്ച നട്ടുച്ചയ്ക്കാരും മണിക്കിണറിന്ടെയോ, മത്തയിപ്പാറയുടെയോ പരിസരത്ത് പോലും പോകാറില്ല. പ്രത്യേകിച്ചും കുട്ടികള്‍ .

മരിച്ചാലും വേണ്ടില്ല, ഈ മത്തായിയെ ഒന്നു കണ്ടിട്ടായാല്‍ . ഇതുതന്നെ പറ്റിയ സമയം. അങ്ങിനെ ഞങ്ങള്‍ മണിക്കിണറിലെത്തി. സീനയോട്, കരയിലിരിക്കാന്‍ പറഞ്ഞു. എന്നെ മത്തായി കൊണ്ടുപോയാലും വെല്ലുമ്മച്ചിയ്ക്ക്, കോളാമ്പി കഴുകാന്‍ സീനയുണ്ടാവുമല്ലോ.

ഞാന്‍ പുഴയിലിറങ്ങി, ഒരറ്റത്തേയ്ക്ക് നടന്നു.അവിടെനിന്നും മുങ്ങലാരംഭിച്ചു. കണ്ണും തുറന്നാണ് തിരച്ചില്‍ . ഇടയ്ക്ക് കിട്ടുന്ന വെള്ളാരം കല്ലുകള്‍ തിരിച്ചും മറിച്ചും നോക്കി. കക്ക പോലെ ഏതെങ്കിലും കല്ലിനുള്ളിലാണോ ഇനിയീ മത്തായി ഇരിക്കുന്നത്. നീന്തിയും ഇടയ്ക്ക് കണ്ണ് തുറന്നും തിരഞ്ഞും ഞാനൊരുപാട് ദൂരം പോയി. ഇടയ്ക്ക് നോക്കുമ്പോള്‍ സീന കരയില്‍ നിന്ന് തുള്ളിച്ചാടുന്നുണ്ട്. വെള്ളത്തിലെ എന്ടെ താളത്തിനൊപ്പിച്ച്.

ഞാന്‍ നീന്തുകയല്ല. മുങ്ങുകയാണ്. എന്ടെ കാല്‍ നിലത്ത് മുട്ടുന്നില്ല. ഉറക്കെ കരയണമെന്നുണ്ട്. ശബ്ദം പുറത്തേയ്ക്കെത്തുന്നില്ല. സീനയെ വിളിക്കണമെന്നുണ്ട്. അവളെന്നെ കാണുന്നില്ല. റബ്ബേ, എന്നെയും പോസ്റ്റ്മോര്‍ ട്ടം ചെയ്യുമല്ലോ. ഞാന്‍ ഈമാനില്ലാതെ മരിക്കുകയാണല്ലോ.

അവളുറക്കെ കരഞ്ഞു കാണണം. ജുമാ നിസ്കരിക്കാന്‍ വൈകിപ്പോയ ഒരാള്‍ ധ്രുതിയില്‍ വുളു എടുക്കാനെത്തിയതായിരുന്നു, പുഴക്കടവിലേക്ക് കിടക്കുന്ന പള്ളിനടയില്‍ .കരച്ചില്‍ കേട്ടയാള്‍ നോക്കിയപ്പോള്‍ ഒരു പെണ്‍ കൊച്ച് നട്ടാറം വെയിലത്ത് മണിക്കിണറിന്ടെ തീരത്ത്. അവളുടെ വിരലുചൂണ്ടുന്ന ഭാഗത്തതാ വലിയൊരനക്കവും. മുണ്ടഴിച്ച് കരയിലേക്കിട്ട് ഒരുവിധത്തിലയാളെന്നെ കരയിലെത്തിച്ചു.

" ഇത്ര തോന്ന്യാസമുള്ള പെമ്പിള്ളേരോ,കന്നാലിപോലും വരാത്ത നേരത്ത് മണിക്കിണറിലിറങ്ങാന്‍ "
അയാളോട് പറയണമെന്നുണ്ടായിരുന്നു, കന്നാലിയ്ക്ക് പോലുമറിയാം, പുഴയിലുണ്ടാവുന്നത് കുഴിയും ഒഴുക്കുമാണ്, മത്തായിയും മണ്ണാങ്കട്ടയുമല്ലെന്ന്, ഇവന്ടെയൊക്കെ ഒരു ദൈവോം, പിശാചും.

Thursday, September 28, 2006

പ്രവാസിയെന്നാല്‍

ഫോണിലൂടെ ഇന്നവന്‍ പറഞ്ഞു,
"മമ്മീ, ആച്ചൂനിന്ന് ചാറ്കിട്ടീലോ"
എന്താ കിട്ട്യാ?"ചാറ്".
എനിക്ക് മനസ്സിലായില്ല, "ചാറ്, ചാറ്, ചാറ്",അവന്‍ വീണ്ടുംവീണ്ടും പറഞ്ഞുനോക്കി.
പിന്നെയും ചോദിച്ചപ്പോളവന്‍ ദേഷ്യം വന്നു.
"കുന്തം മമ്മീം മമ്മീടൊരു ചെവീം"
അവന്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ടിട്ട് പോയി.

ആകാംക്ഷയില്‍ അനിയത്തിയോട് ചോദിച്ചു, അവനെന്താ കിട്ടിയതെന്ന്.
ചിരിയടക്കി അവള്‍ പറഞ്ഞു,അവന്, സ്റ്റാര്‍ കിട്ടി,
നോട്ട് ബുക്കില്‍, 'ബി'യും 'സി'യും, പിന്നെ വണ്ണും ടുവും എഴുതിയതിന്.

എനിക്ക് സങ്കടം വന്നു.
നക്ഷത്രങ്ങളും ചുമന്നെന്ടെ മോന്‍ ,മിന്നിമിന്നിയെത്തുന്നത് കാണാന്‍ "നുനീ',
നിന്ടെ മമ്മിയിന്നവിടില്ലല്ലോ
നക്ഷത്രങ്ങളേക്കാളും ദൂരത്തിലല്ലേ മമ്മിയിന്ന്.


ഓരോ മനുഷ്യാത്മാവും ശരീരത്തില്‍ നിന്ന്
വേര്‍പ്പെടുമ്പോള്‍
ആകാശത്ത് ഒരു നക്ഷത്രം കൂടി മുളയ്ക്കുമത്രേ.
അവരവിടിരുന്ന് പ്രിയപ്പെട്ടവരെയെല്ലാംകാണുന്നുണ്ടു പോലും.

മമ്മി "ദുംബായി"ലാണെന്ന് നിനക്കറിയാം.
ദുംബായിലേക്കുള്ള വഴി ആകാശത്തിലൂടാണെന്നും
വിമാനത്തിന്ടെ ഒച്ച ആകാശത്തു കേള്‍ക്കുമ്പോള്‍ ,
മുറ്റത്തിറങ്ങി നീ തുള്ളിച്ചാടാറുണ്ട്, മമ്മിയെ കാണാനല്ലേ.

ഒത്തിരി വിശേഷങ്ങള്‍ ചൊല്ലാനുണ്ടാവും
നിനക്ക്ചായപ്പെന്‍സിലിന്ടെ മുനയൊടിഞ്ഞത്,
ലാപ്ടോപ്പിന്ടെ ബാറ്ററി തീര്‍ന്നത്,
ബുക്ക് കീറിയപ്പോള്‍ ഇത്താത്ത പിച്ചിയത്.

ഒന്നും പറയാനാവാതെ നീ പടികയറിപ്പോകുന്നത് മമ്മിക്ക് കാണാം കുട്ടാ
വല്ലപ്പോഴുമൊരിക്കല്‍ പുറത്ത് പോകുന്ന
ഉമ്മച്ചിയെ കാത്ത് ഞാനുമീ നില്പ് നിന്നിട്ടുണ്ട്.

എന്നാലും നിനക്ക് ദുബായില്‍ വരണ്ടല്ലോ?

നിനക്കറിയോ?
നിന്ടെ മമ്മിയും ഒരു പ്രവാസിയാണിന്ന്.
എന്താണ് പ്രവാസിയെന്നോ?

ആത്മാവു പേറുന്ന നക്ഷത്രത്തിന്, ശരീരമില്ല.
പക്ഷേ പ്രകാശപൂരിതമാണ്.
പ്രവാസിക്ക് ശരീരമുണ്ട്,
ആ ശരീരത്തിനകത്തെ ആത്മാവ് നിര്‍വ്വികാരമാണ്,
നിസ്സംഗ്ഗമാണ്,
അന്ധകാരപൂര്‍ണ്ണമായ ശൂന്യതയാണ്.

നീ അറിയുന്ന ദുബായിയില്‍ ,
വര്‍ണ്ണച്ചില്ലുകളും സ്റ്റീലും പൊതിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ.
അവയ്ക്കുള്ളില്‍ കുറേ ക്രിസ്റ്റല്‍ വിളക്കുകളുമുണ്ട്.
അവയാണീ നാടിന്ടെ ജീവാത്മാവും പരമാത്മാവും.

ചില്ലുപൊതിഞ്ഞ കൂടാരങ്ങളില്‍ ശീതീകരണിയുണ്ട്.
അതുകൊണ്ട് മനുഷ്യവാസത്തിന്‍ തകരാറില്ല.
റോഡിലും വീടിലുമെല്ലാം മനുഷ്യരെപ്പോലെ തോന്നിക്കുന്നവരുണ്ട്.
കറുത്തവരും വെളുത്തവരും

കറുകറുത്തവരും വെളുവെളുത്തവരുമുണ്ട്.
പല ഭാഷ സംസാരിക്കുന്നവര്‍ ,
പല വേഷം ധരിക്കുന്നവര്‍ .

ആത്മാവ് സ്വാര്‍ ത്ഥമാകുമ്പോഴാണ്,
മനുഷ്യന്‍ വെറും രൂപമാകുന്നത്.

പിന്നെയെന്തിനാ മമ്മിയിവിടെ കഴിയുന്നതെന്നോ?
പ്രതീക്ഷകളാണ് കുഞ്ഞേ,
എല്ലാവരേയും പോലെ ഇവിടെ നില്‍ക്കാന്‍ മമ്മിയേയും പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷകളില്‍ വസിക്കുന്നവനെയാണോ
പ്രവാസിയെന്നു വിളിക്കുന്നത്?

Wednesday, September 27, 2006

ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍

സ്വര്‍ ഗ്ഗത്തില്‍ നാണമുണ്ടോ?ഇല്ലായിരുന്നു.
അതല്ലേ ആദവും ഹവ്വയുംനഗനരായി വിലസിയത്.
എന്നുമുതലാണ്, മനുഷ്യന്, നാണം തോന്നിത്തുടങ്ങിയത്.

സാത്താന്‍ സര്‍ പ്പരൂപത്തില്‍ ഹവ്വയ്ക്ക് വിലക്കപ്പെട്ട കനി നല്‍ കി.
അവരത് ഭക്ഷിച്ചു.
ഹവ്വയ്ക്ക് എന്തൊക്കെയോ തോന്നി.
അതിലൊന്ന് നാണമായിരുന്നു.

ചുറ്റും പരതിയപ്പോള്‍ കിട്ടിയ
ഇലകള്‍ കൊണ്ടവര്‍ നാണം മറച്ചു.
അങ്ങിനെ സാത്തന്‍ ലോകത്തിന്,വസ്ത്രം സമ്മാനിച്ചു.

ആര്‍ ക്കാണ്, നാണം തോന്നിയത്.
നോക്കിയ സാത്താനല്ല.
നോക്കപ്പെട്ട ഹവ്വയ്ക്കാണ്.
കനി കഴിച്ചതും ഹവ്വ തന്നെ
അതുകൊണ്ട് നാണം സ്ത്രീകള്‍ ക്കാണ്.

നാണമില്ലാതിരുന്നത് സ്വര്‍ ഗ്ഗത്തിലാണ്.
ഇവിടെ ദുബായിലും നാണമില്ല.
ചുറ്റിലും തുണിയുടുക്കാത്തവരാണ്.
സ്വര്‍ ഗ്ഗമിതാണോ ആവോ?

മുഴുവന്‍ തുണികൊണ്ടു മറച്ചവര്‍
തുണിയില്ലാത്തവരെ കെട്ടിപ്പിടിച്ചുനടക്കുന്നത് കാണാം
കാണുന്നവരുടെ നാണവും പോകും.

സാത്താനേ, നീ എവിടെയാണ്
ആ വിലക്കപ്പെട്ട കനിയൊന്നു കിട്ടിയിരുന്നെങ്കില്‍
ലിപ്സ്റ്റിക്കുണ്ടാക്കാമായിരുന്നു
സയനൈഡു പോലൊരു ലിപ്സ്റ്റിക്,
ചുണ്ടിനടുത്തു വരുമ്പൊഴേനാണമുണ്ടാകണം.

ഭൂമിയിലെ നാണമില്ലാത്തവര്‍ ക്കായി
ദൈവം കാണിച്ച മറ്റൊരിടമാണോ
നമ്മുടെ ദുബായീന്നൊരു ശങ്ക.
അതോ...........

Tuesday, September 26, 2006

എന്ടെ ഉള്ളില്‍ കാറാണ്.

ഇന്നലെ രാത്രിയിലുഠ ആ വെളുത്ത കാ4 എന്ടെഅടുത്തു വന്നു നി4ത്തി.
കയ്യാലയ്ക്കുഠ റോഡിനുമിടയിലുള്ള ഇത്തിരിയകലത്തില്‍ അവരെന്നെ പിടിച്ചതിനകത്താക്കി.
തുറന്നു നോക്കാന്‍ എനിക്ക് കണ്ണുകളില്ലായിരുന്നു, അതവര്‍ കുത്തിയെടുത്തിരുന്നു.
അനക്കാന്‍ ശരീരവുഠ, പണിതീരാത്ത ഏതോ കോണ്‍ ക്രീറ്റ് കെട്ടിടത്തിനുള്ളിലായിരുന്നു അത്.
മനുഷ്യാസ്ഥി ഇട്ടാല്‍ കെട്ടിടത്തിന്‍ ബലഠ കൂടുമത്രേ.

വെള്ളക്കാറില്‍ വരുന്നത് പിള്ളേരെ പിടുത്തക്കാരാണ്.
അവര്‍ കുട്ടികളുടെ കണ്ണ്കുത്തി, കൈവെട്ടി, മുഖഠ ആസിഡൊഴിച്ചുഭീകരമാക്കി പിച്ചക്കാരാക്കുഠ,
അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ക്ക് ബലമുണ്ടാക്കുഠ.
എന്തിനാണ്‍ ഞാന്‍ ഈ നേരത്ത് റോഡില്‍ വന്നത്.പിന്നെന്തു ചെയ്യുഠ?

എന്‍ ടെ പള്ളിക്കൂടഠ ഒരുപാട് ദൂരത്തിലല്ലേ.
കവിഞ്ഞൊഴുകുന്ന പുഴ കടക്കാന്‍ വഞ്ജിക്കാരന്ടെ ക്രൌര്യഠ കാണണഠ.
ഇന്നു ഞാന്‍ വൈകിപ്പോയി, ആരുമില്ലായിരുന്നൂ വഞ്ജിയിലുഠ.
വഞ്ജി കടന്ന് പള്ളിക്ക് മുമ്പിലൂടെയുള്ള ചെമ്മണ്‍ പാത കഴിഞ്ഞാലാണ്കാറു വരുന്ന റോഡുള്ളത്.

പള്ളിയുടെ അടുത്തെത്തുമ്പോഴുഠ മനസ്സില്‍ പേടി തോന്നുഠ.
ദൈവത്തിന്ടെ വീടാണെങ്കിലുഠ പരേതാത്മാക്കളാണല്ലോ അവിടെയുഠ.
പ്രേതങ്ങളെ എല്ലാവര്‍ ക്കുഠ പേടിയാണ്.ശവത്തെ അതിലേറെയുഠ.
ഈ ശ്വാസമൊന്നു നിലച്ചാല്‍ പേടിപ്പേടുത്തുന്നവരാണ്, നാമെന്ന് ഒരിക്കലുഠ ഓര്‍ ക്കാറില്ലല്ലോ നമ്മളാരുഠ.
പള്ളിയുടെ മുമ്പിലേത്തുമ്പോള്‍ തട്ടഠ വലിച്ചിട്ട് ആയത്തുല്‍ കുര്‍ സി ഓതി ഒറ്റ ഓട്ടമാണ്.

അങ്ങിനെ മെയിന്‍ റോഡിലെത്തി.
അവിടെ നിന്നുഠ വലത്തോട്ടു നടക്കണഠ, പള്ളിക്കൂടത്തിലേക്ക്.
മിനിട്ടറിയാന്‍ എനിക്ക് വാച്ചൊന്നുമില്ല.
കുറെ നടക്കുമ്പോള്‍ ഒരു കയറ്റമുണ്ട്.രണ്ട് വശത്തുഠ റബ്ബര്‍ ത്തോട്ടമാണ്, നോക്കെത്താദൂരഠ വരെ.

ആ കയറ്റത്തിലാണ്, വെള്ളക്കാറുഠ ഞാനുമുള്ളത്.
ലൂഡിനകത്തു കയറി ലൈറ്റിട്ടപ്പോള്‍ കണ്ണുകളറിയാതെ തുറന്നു.
എന്നെ പിള്ളേരെപിടുത്തക്കാരു പിടിച്ചില്ലായിരുന്നോ?

ഞാന്‍ തപ്പിനോക്കി.
ഇല്ല, എന്ടെ ബെഡ്ഡിലെ ഡബിള്‍ പുതപ്പിനുള്ളിലെ എന്നെ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവുഠ സന്തോഷവതി ഞാനായിരുന്നു.എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നി.

ഇന്ന് ഞാന്‍ പിള്ളയല്ല, തള്ളയാണ്.
എന്നിട്ടുഠ അവരെന്ത എന്നെ വിടാത്തത്.
കടലുഠ കടന്ന്, ആയിരഠ നാഴികകള്‍ ക്കപ്പുറമെത്തിയിട്ടുഠ
ഈ വെള്ളക്കാര്‍ എന്നെ പിന്തുടരുന്നതെന്തേ?

എന്നാണ്‍ ഞാനാദ്യഠ ഇവരുടെ കണ്ണില്‍ പെടുന്നത്?
അന്നൊരു ഞായറാഴ്ചയാരിന്നു.
സ്കൂളില്ലാത്ത ദിവസഠ ഞാന്‍ അനിയത്തിയുമൊത്ത് അമ്മായിയുടെ വീട്ടില്‍ പോകാനിറങ്ങി.
പുഴയുഠ പള്ളിയുഠ കയറ്റവുഠ കടന്ന്, നുണക്കഥകളുഠ പറഞ്ഞ് ചിരിച്ച് നടക്കുമ്പോളാണ്, ആവെള്ളക്കാര്‍ അടുത്തുള്ള തിരിവില്‍ നിര്‍ ത്തിയത്.

ഡോറിന്ടെ ചില്ലു തുറന്ന് ചുമന്ന സാരിയുടുത്ത ഒരു സ്ത്രീഞങ്ങളെ കൈ കാണിച്ചു വിളിച്ചു.
"സീനാ, ഓടിക്കോ, പിള്ളേരെപ്പിടുത്തക്കാര്‍ "വെള്ള കാറുഠ പിള്ളേരെപ്പിടുത്തക്കാരുമെല്ലാഠപ്രസിദ്ധമായ കാലമായിരുന്നു അത്.

ഉച്ചനേരമായതിനാല്‍ റോഡ് വിജനമായിരുന്നു.
ഞങ്ങള്‍ അടുത്തു കണ്ട ഒരിടവഴിയിലേക്കോടി.
കുറെ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ കാറുമതാ ഞങ്ങളുടെ പുറകെ.
നേരെ ഓടിയാല്‍ രക്ഷയില്ല.അരികിലുള്ള പാടത്തേക്കെടുത്തു ചാടി.
പിടഞ്ഞെഴുന്നേറ്റു, അറിയാവുന്ന സ്വലാത്തെല്ലാഠ ഉറക്കെ ചൊല്ലി നേര്‍ ത്ത വരമ്പിലൂടെ ഓടി.
ഭാഗ്യഠ, ചെരിപ്പ് ഹൈഹീല്‍ ഡായിരുന്നില്ല അന്ന്.

ദൂരെയൊരു നീല പെയിന്‍ ട്ടിച്ച വീടു കണ്ടു, അതിനരികില്‍ ഒരു വൈക്കോല്‍ കൂനയുഠ.
ഞങ്ങളതിനു മറവില്‍ പതുങ്ങിയിരുന്നു.
കുറേ കഴിഞ്ഞു തല പൊക്കിനോക്കിയപ്പോള്‍ ചുമന്ന സാരിയുടുത്ത സ്ത്രീ കാറിനുള്ളിലേക്ക് തിരിച്ചു കയറുന്നു.
കാറുഠ പതുക്കെ സ്ഥലഠ വിട്ടു.

പിന്നീടൊരുപാടു വര്‍ ഷഠ വിജനമായ ആ വഴിയിലൂടെ ഒറ്റക്ക് നടക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴെല്ലാഠ എന്‍ ടെ കൂടെ ഈ വെള്ളക്കാറുമുണ്ടായിരുന്നു.
ഞാന്‍ കാറിനുള്ളിലായിരുന്നില്ല.
എന്ടെ ഉള്ളില്‍ കാറായിരുന്നു.

Monday, September 25, 2006

എ9ടെ അന്ത്യാ4ച്ചന


നിന്നെക്കുറിച്ചെ9ടെയോ4മ്മയിലെപ്പൊഴോ
പൊന്തിവരുന്ന ഭാവത്തി9ടെ പേരെന്ത്?
സ്നേഹമല്ലല്ലോ, അതു പതുവെയ്ക്കുവാ9
രൂപഭാഷ പോരായിരുന്നല്ലോ നിനക്ക്
സ്നേഹമതൊരേ പക്ഷമായാല്‍
ആ4ക്കുമാരെയുഠ സ്നേഹിച്ചിടാഠ.
സ്നേഹമതു തത്കാലമായാല്‍
നാട്യമെന്നു വിളിച്ചു പുച്ച്ചിച്ചിടാഠ
പേരറിയില്ല നീ തന്ന നാളി9ടെ
വേഷമാണെ9 സ്നേഹതാളഠ.
സ്നേഹഠ നോക്കുന്ന ലെ9സിനുഠ പലനിറഠ
ജാതിമതമതിലൊന്നാമതായിരുന്നു
സ്നേഹമളക്കുന്ന നാരായ പെ9ഡുലഠ
പൊന്നിനുഠ കാശിനുഠ മധ്യയാണിപ്പൊഴുഠ
സ്വാ4ഥമീലോകത്തില്‍ ശേഷിച്ച ജീവിതഠ
തള്ളിനീക്കാനെന്തു സ്നേഹഠ.
പിന്നെ പതുക്കെപ്പതുക്കെയേകാന്തത
എന്നിലെ ഇന്നിനെ ചുറ്റിപ്പിടിക്കവേ
വ്യ4തഥമെന്നാകിലുമൊന്നഗ്രഹിച്ചുപോയ്
എത്രയോ നിഴലുകള്‍ ചുറ്റിലുഠ കാണ്മൂ സദാ
നല്കാത്തതെന്തേ എന്നെ സ്നേഹിക്കാനൊരു മനഠ
ലേലത്തിനിട്ടൊരുനാള്‍ ഞാനാമുല്പന്നത്തെ
പൊക്കഭാരമെല്ലാമളന്നു ക്റുത്യഠ നോക്കി.
കല്യാണക്കമ്പോളത്തില്‍ നൂതനസഹായിയാഠ
ഇ9റ4നെറ്റായിരുന്നല്ലോ നമ്മുടെ മഹാദൂത9

സാന്ത്വനകൂമ്പാരത്തില്‍ വാഗ്ദാനപ്പൊലിമയില്‍
ഒന്നുമേ ചോദിച്ചുള്ളൂ തരുമോ മനഠ നി9ടെ.
വീഴ്ചയില്‍ തളരുമ്പോള്‍ കൈപിടിച്ചുയ4ത്തുവാ9
ഏകാന്തമെ9 വാ4ദ്ധക്യത്തില്‍ കൂട്ടുകാരനാകുവാ9.
കാറ്റില്‍ പറന്നുപോയ് വാഗ്ദാനമെല്ലാഠ
വെറുഠ അപ്പൂപ്പ9 താടിപോലിന്ന്.
നാടുവീടു ഭാഷകള്‍ ക്കെല്ലാമപ്പുറഠ
വാക്കുകളായിരുന്നെ9 തെളിവുകള്‍
അക്ഷരക്കൂട്ടത്തിലെപ്പൊഴോ നീ ചൊന്ന
ഏകാന്തജീവിതപരിദേവനങ്ങളില്‍
എന്റെ ബിഠബത്തെ ഞാ9 കണ്ടതുമാതിരി
കെട്ടുറപ്പിച്ചു മു9പിമ്പു നോക്കാതെ
ശിഷ്ടമായില്ലൊന്നുഠ നിന്നോ4മ്മക്കു കൂട്ടായെ9ടെ
കുഞ്ഞുമാത്രമാണിന്നെന്നാത്മാവിന്നോജാസ്സായി.
ഗന്ധമില്ലാത്തോരെ9ടെ ഗന്ധ4വ്വാ നിന്നെപ്പറ്റി
കാറ്റിനോടാരാഞ്ഞാപ്പോളവയുഠ കളിയാക്കി.
ഗഠഗയിലൊഴുക്കുവാ9 കണ്ണുനീ4 വറ്റിത്തീ4ന്നു.
ഹിമാലയമേറാനെ9ടെ കാലുകള്‍ തള്4ന്നേ പോയ്.
നീ വരില്ലെന്നറിയാമൊരിക്കലുഠ
വെറുപ്പാണെ9ടെ ഓ4മ്മയെപ്പോലുഠ
മറക്കാ9 ശ്രമിക്കുന്നു പാഴ്ശ്രമമെന്നാകിലുഠ
നേരുന്നു നിനക്കെന്നുഠ ജീവനില്‍ സമാധാനഠ.
പ്രിയനേ ഇതുനിനക്കായെ9ടെയന്ത്യാ4ച്ചന
എ9ടെ രക്തപുഷ്പാ4ച്ചന.

Sunday, September 24, 2006

ഒരു ചോദ്യഠ

ദൈവ൭ ആദ്യ൭ സൃഷ്ടിച്ചതാരെ?
ആദമിനെയോ അതോ വാരിയെല്ലൊ?
പ്രവാചക൯ടെ ആത്മാവിനെയോ?
അതോഅനുശാസന൭ ആത്മാവിലെത്തിച്ച മാലാഖമാരെയോ?

ദൈവ൭ ആദ്യ൭ സൃഷ്ടിച്ചതെന്ത്?
ആദമിനെ സൃഷ്ടിച്ച മണ്ണോ?
മാലാഖയെ സൃഷ്ടിച്ച അഗ്നിയോ?
അതോ അഗ്നിയുടെ ഗ൪വ്വോ?

ദൈവ൭ ആദ്യ൭ മാലാഖമാരെ സൃഷ്ടിച്ചു.
അവ൪ ദൈവത്തെ സദാസമയ൭ ആരാധിച്ചു
.ദൈവ൭ അവരെ അങ്ങേയട്ഠ൭ സ്നേഹിച്ചു.
ഏത്ഠവുമധിക്൭ സ്നേഹിച്ചത് ലൂസിഫരിനെ.

ദൈവ൭ മണ്ണ കൊണ്ട ഒരു രൂപമുണ്ടാക്കി
മനുഷ്യനെന്നവന പേരിട്ടു.
മാലാഖമാരോടാഞ്ജാപിച്ചു
അവനെ നമസ്കരിക്കാ൯.

ദൈവത്തിന്ടെ പ്രിയന്കരനായ ലൂസിഫ൪
ആഞ്ജ നിഷേധിച്ചു.
"തീയാലുള്ളവ൯ ഞാ൯ മണ്ണാലിവന്ടെ ജന്മ൭.
ഞാനെന്തിനിവനെ വണങ്ങണ൭."

ആഞ്ജ അനുസരിക്കപ്പെടുവാനുള്ളതാണ്.
അടിമയതിന ബാധ്യസ്ഥനു൭.
വേരെ മാ൪ഗ്ഗമില്ല.
അനുസരിക്കാത്ത ലൂസിഫരിന ദൈവസന്നിധി നഷ്ടമായി.

ദൈവ൭ നീതിമാനാണ്.
അടിമ പ്രതിഫല൭ ആവശ്യപ്പെട്ടു
.നാളിതേവരെ നിന്നെ ആരാധിച്ചതി൯ടെ പ്രതിഫല൭.
"ഏത സൃഷ്ടി മൂലമാണോ എനിക്കെ൯ടെ യജമാനനു൭
സ്നേഹവു൭ നഷ്ടമായത് അവനേയു൭ അവ൯ടെ കുലത്തേയു൭
കാലാകാല൭ അതേ ദൈവത്തിത്നിന്ന് അകത്ടാനുള്ള ശക്തി".

ദൈവ൭ അനുഗ്രഹിച്ചു,
ലൂസിഫ൪ ശപിക്കപ്പെട്ടവനായി.
മനുഷ്യസമൂഹ൭ അവനെ ശപിച്ചു
ലോകത്തിത്ദുഷ്ട ശക്തി ഉടലെടുത്തു.

ദൈവമെന്തിന് ദു൪ബ്ബലനായ മനുഷ്യനെ നമസ്കരിക്കാ൯
ബലവാനായ സമൂഹത്തോടാവശ്യപ്പെട്ടു?
എന്തിനെന്ന് ചോദിക്കാനുള്ള അവകാശ൭
അടിമയ്ക്ക നല്കിയില്ല?

അതേ ചോദിക്കാ൯ പാടില്ല.
കീച്പ്പെടുക, ദൈവത്തി൯ടെ ഇച്ച്ക്കുമു൯പില്
അതാണോ സമാധാന൭.

ഒരിക്കല ഞാനുരക്കെ ചോദിച്ചിരുന്നു, അന്നെനിക്ക ഭ്രാന്തായിരുന്നു.
അടിച്ചമ൪ത്തപ്പെടുന്ന ചോദ്യങ്ങളാണോ വിഭ്രാന്തിയാകുന്നത്.

Wednesday, September 06, 2006

നീയു. പുരുഷനോ

തിക്തഭാവത്തിന്ടെ അഗ്നികുണ്ഡത്തിലീ
ശാപവര്ഷത്തിന്ടെ തീരാധ്വനികളിലെ-
ന്നന്തരാത്മാവി൯ രാഗമായ്തീരുമീ
അക്ഷരക്കൂട്ടമേ നീയും പുരുഷനോ.

ബ്രഹ്മസായൂജ്യ പാതയോതുന്ന മന്ത്രവു.
പുണ്ഠരീകോത്ഭവ9വായയുന്ന ക്ഷേത്രവു.
ദേവനെ കാക്കുമീ ത്ന്ത്രിയു. പുരുഷാ
നീ നൂട്താണ്ഠുകളായ പോട്തിയ സ്രുഷടികള്.

സ്രുഷടിക്കപവാദമായ്പി൪ന്നധിശാപമായി
ക്രൂരമാ. നിന്നിലെ വാരിയെല്ലില-ന്നുതൊട്ടിന്നു
വരെയെന്ടെ കണ്ണുനീ൪
ഭൂവി൯ പതിക്കുന്നു സ്ത്രീത്വമെന്നെന്ടെ പേ൪.

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയു.
നി൯മഹത്പൌരുഷ.പാടവേ
എന്ടെ തീരാഗ൪ഭനോവേത്ടു പെത്ട
കുഞിന്ടെഅസ്ഥിത്വവു. മാത്ടി നീ നില്ക്കുന്നു.

സ്ത്രീ നിനക്കെന്നു. കളിപ്പാട്ടമായി
രതിക്രീഡകളതീ൪ക്കുമൊരായുധമാകവേ
അന്യനാകുന്നില്ലെനിക്കു നീ
അച്ച്നായ്പുത്രനായെന്ടെ സ൪വ്വ്സ്വമാകുന്നെന്നു.

ഏതേതിഹാസകാവ്യത്തിനുള്ളിലു.
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലു.
പച്ചയായ്കാണ്മൂഞാനീയൊരേ ധ്വനി
വേണ്ടയീ മണ്ണില്നീയാ. വെരു പായ്കനി.

പാതിവ്രത്യ പരീക്ഷണച്ചൂളയില
പരിത്യക്തയാ. സീതയായ്പണയക്കുരുക്കില
വിവസ്ത്രയാ. കൃഷണയായ്കത്തിയാളു.
ചിതയീലെരിഞ്ഞൂ സ്തിയായി ഞാ൯

നീന്ടോരിരുപതു നൂത്ടാണ്ടുക്ളെന്ടെ
ഹൃത്തുവാ൪ന്നൊയുകുമീ രക്തപ്പുയയൊക്കെ
ഭാവനയാകവേ മാ൪ഇല്ല വാക്കു
കള്സ്ത്രീയായിരിക്കു. പ്രതിധ്വനിയായെന്നു.

എ൯ടെ ശബ്ദങ്ങളെ എ൯ടെ കണ്ണീരി൯ടെ
ചൂടായ്പിര്ക്കുമീ ആത്മഭാവങ്ങളെ
പൌരുഷമാക്കുവാ൯ വെമ്പുമ്പോളോ൪ക്കുക
നിന്നമ്മയാമീ സ്ത്രീയെന്ന സത്യത്തെ.

Wednesday, July 12, 2006

Marriage@matrimonials




I was playing with my son on the system by scanning, copying and publishing his pictures on yahoo. I keep his pictures since he is one week old. When my Asim is growing from small to big, big and bigger until he reach 3 and half on yahoo animation screen, my imagination is also growing with the prayers to see him as big, matured man who is watching his small small pictures on his own id which his mom has created for him. What a proud and childish feeling of a mother!. In my responsible expatriate life, I am keeping him away for a small time. But every moment, I am with him, I talk many times daily, I am always watching his face as my screen saver. Still I miss him a lot and cry before I sleep. His kisses over phone and his small secrets with low voice for me alone are echoing in my ears. I always have the feeling that I am not a responsible mother. My mother, who is more concerned for him than anybody in this world, never allowed him to sleep with me. Being a premature baby, he was in the incubator of Medical Centre for one week. After reaching home, it was the instruction of elders for a delivered woman to sleep only straight in order to strengthen the backbone. So for convenience mother stolen him again. But he always preferred to sleep alone, I think, in his early days.

During the early weeks, I had to compensate with market milk instead of mother’s milk. May be it is because of my matured delivery or his pre maturity, he had to wait for some time. He started feeding proper after some time. But it didn’t last for long. I had to wander throughout Himalayas and Ganges in Rishikesh and Dehradun in search of his father. As per the custom, and religious instructions, a boy should get milk for 2 years and a girl for 1 and half years. The discrimination for girl starts even before she comes out of the womb. May be some scientific principle behind it, I don’t know. May be the responsibility of a man is more than a woman. So his shoulder must be strong enough to carry the burden of his parents. He need more milk. If so, my baby’s shoulder is weak and he cannot carry me. But his father gave him the name ASIM, ie, PROTECTOR. At the time he referred this name from Saudi Arabia, he told me that I want him to protect you, even if I am not there. Did he know that he will not be with me in the long run. Was it a pre planned drama to escape from me and my baby for ever.

Miya, our Asim is growing, he is a big boy now. He talks good, he ride cycle and he colour pictures. I admitted him in school for LKG. But it is not Dehradun International school, where Rajiv Gandhi studied and you dreamt of your son to study. After all, he was always my son, a malayalee boy. Moreover, it was my priority to have a baby also. So forget it. The school is an ordinary CBSE school in kerala. I know you don’t like kerala for anything. You like the greenery to see once in a while as a tourist staying in hotel. But it is my home land, my motherland, my blood, my root, my emotions and everything. When you took our baby to Delhi for the first time, you remember, you introduced New Delhi, the Indraprastha of Indian politics to the one year old Infant, “baby, this is North India, even if you die in a forest, that will be a forest of North India.”

You were from South India, Hyderabad, but you never liked Hyderabadis. No, your origin from Arab world, that too from the ancient Yemen. But you never liked them or their culture. And your father later became Pakistani, you didn’t told me that whether you like them or not. You always liked Americans and wanted to migrate to such places. But I could not imagine to relocate to any far places. See, now, we were living in India, the same country and how easily you could disappear from me without leaving any evidence of existence. You were eager to marry me when you heard that I am from Kerala. You heard a lot that malayalee ladies are sexy. You were excited with the version of your married friend that if I get a chance to marry next time, I will definitely go for a malayalee lady. Was it only because of that you married me, miya? I don’t know. But I know only that you were a super sexy man though I never experimented anybody before or after.

Whatever you were, whatever you are, I loved you yaar. I never pretended anything. I was having the full faith in you that you are mine. I never tried to explore any secrets from your files. I was having access to your system and the entire office network, but I never tried to search or research of your girl friends. After marriage and our one month honey moon, you returned to Saudi Arabia. I was cleaning the bag you left at home, then I noticed a receipt of one resort hotel in Dubai, name I don’t remember, and the name was of one Mrs. Natasha Talwar . I showed this to my mother and told that I am being cheated. My visa was in process to travel to Saudi Arabia. My mother begged me and asked to pledge that I will not refer this to you and create any problem and she asked me to burn the receipt and I did. I forgot about that. After I reached Saudi and during our loving life, when I referred about this, you told me that it was a business meeting in dubai with a Delhi lady.

We cannot hide any secrets in love. Like a parrot, you told me the entire story in succeeding days. I didn’t have any complaints. I don’t have any complaints. Our marriage was like that, INTERNET MARRIAGE in its real sense. We met through http://www.matrimonials.com/ in 2001. So Natasha one of your contacted person and the meeting in dubai was an engagement. She was the high executive of a Delhi based company and it was her business tour and you met her during that time. Whatever it be, your version, I had to believe. You told me that you spent a lot of money for her gifts. It was none of my business. She was the daughter of a senior RSS member in delhi and a widow and the mother of two matured boys. You were ready to marry her after conversion to muslim and to provide all expenses of her children and pay off her debts.
But she could not even imagine to come to Saudi Arabia and wear Purdah. Instead, she wanted you to come to Delhi and become a Hindu. You told me that in your urge for getting married after the solitude life for 16 years in Saudi, you were ready even for that. In her dubai visit, you had to introduce her to your all nieces in Dubai who are nationals of UAE, you say. Later, Shahanaz, one of your niece, called you and instructed not to marry her and you had to drop her. She insulted you in front of all your family members by insisting you to go and visit those relations whom you were not meeting for the last 12 years. She spoiled all your reputation. But in all references, you had great respect for her. You always said, she is a poor lady. In our wedlock of 3 years, you never took me to your birth place or introduced anybody even through phone. I never demanded also. I trusted you, as I said before marriage, I trust you since I trust my fate. Yes Miya, it was my fate that I met you. I should not complain to you and I am not. This is my tears for you which I am trying to recall. I will never never degrade you in front of our son. Even from this stage, he is praying for your well being and long life.

LOVE

When exactly I started loving. I don’t know. But I know when I started knowing about love. It was when I began to know poems, especially of my language. Even without knowing the meaning fully, I used to recite like mad, these words of love

“ The Earth is full of love
The world rises from love
Love, here is the eternal truth,
Even death itself is love.
In the devotion of love……
Oh, baby u love, those who hate you even.”

So I started loving the terms such as Sneham, which was so sweet. But who loved me first. I have and had only one answer. It is my grandmother. My grandmother, always in white dress and rose in colour who always read Quran and ask me to read also. I call her Vellummachi. Vellu+Umma+CHI, Vellu means Big, Umma means mother, CHI has no meaning, but is the most meaningful of the three, it is the symbol of my attachment to her, my love to her.

She gave me a beautiful name, the meaning of which is Sukoon, or peace. But she told me that it has another meaning, that is “One who follow the Great”. Sometimes she asked me” whom you want to follow”. I think, then I said, I want to be a Joan of Arc, at least a Jhansi Rani or the least a Lalithambika Antharjanam. The history didn’t repeat for me. So I didn’t become any. Later I realized that my name has no such meaning. It is only peace, the thing which I never seen.

She might have wanted to see my eyes glittering with dreams when I talk about these stars of past. Yes, I enjoyed too much of being in those dreams, the dreams of putting myself in the place of Joan of Arc, or Jhansi Rani. That is why I could spent my whole day for reading 8 times, the story of Devaki Manhampilly, the Thethiyedathi of Thankam, my favourite writer and later Devi Bahan.

See, I forgot of love now. Ok, how I know the love of my grandmother, I don’t know. My mother says, I never slept with her. I was sleeping with grandmother. She had to clean her bed daily for my childhood naughtiness on the bed. Still she call everynight, Chakkee, come to sleep in my arms. Since that time I started sleeping in arms. When I was 24, I lost my grandmother’s arms forever. I lost my father long back, but I never felt being orphan or Yateem, the 2nd most cruel status for a girl when unmarried, the 1st being a divorcee or widowed. I came through many phases of life after that, being a wife and then a mother. But Vellummichee, I miss your arms even today, the closeness of your body, the consolation which I felt when you were massaging my head. You remember, I felt unconscious for only once in life, that was on the day of your demise. I cried loudly, “don’t leave me alone and go my Vellummichee”. In the night when everybody feel fear to think of even the graveyard, I came to visit you. But I could not see you there. You came several times in dream, but with a sad face. I could not rest here peacefully. I felt, may be your soul will be suffering, so I searched for some prayers and offered after a long time. I don’t know the relation between soul and human body. But I know one thing wherever we are, I could feel you, even if it is in my sleep or unconscious, this is love, I feel, may be eternal.